ബംഗളൂരു: ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം ജിഗനിയില്‍ വീട്ടില്‍ കയറിയ പുള്ളിപ്പുലിയെ വീട്ടുകാർ പൂട്ടിയിട്ടു. വ്യാഴാഴ്ച രാവിലെ പിള്ള റെഡ്ഡി ലേഔട്ടില്‍ വെങ്കടേശിന്റെ വീട്ടിലാണ് സംഭവം.വെങ്കടേശ്, ഭാര്യ വെങ്കടലക്ഷ്മി, മകൻ നിഖില്‍ എന്നിവരാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ രാവിലത്തെ തിരക്കുകള്‍ക്കിടെയാണ് കുടുംബം വീട്ടിനകത്ത് പുലി കയറിയതായി ശ്രദ്ധിച്ചത്.പരിഭ്രമിച്ച് ഒച്ചവെക്കുന്നതിന് പകരം, മനഃസാന്നിധ്യത്തോടെ നേരിട്ട അവർ വീട് പുറത്തുനിന്ന് പൂട്ടി.
തുടർന്ന് അയല്‍ക്കരെയും പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനപാലകർ ഉടൻ എത്തി പുലിയെ കൂട്ടിലാക്കി. വനമേഖലയായ ബന്നാർഘട്ട ദേശീയോദ്യാനത്തിന് സമീപമാണ് ജിഗനി സ്ഥിതി ചെയ്യുന്നത്. മേഖലയില്‍ പുള്ളിപ്പുലികളും ആനകളും ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സഞ്ചാരം പതിവാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭര്‍തൃവീട്ടുകാരെടുത്ത് കൈകാര്യം ചെയ്ത നൂറുപവൻ സ്വര്‍ണാഭരണങ്ങളുടെ വിപണിവില ഭാര്യയ്ക്ക് നല്‍കണം’; കുടുംബ കോടതി
ഭർതൃവീട്ടുകാരെടുത്ത് കൈകാര്യം ചെയ്ത നൂറുപവൻ സ്വർണാഭരണങ്ങളുടെ വിപണിവില കിട്ടാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി വിധി.ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി പാളയംകോട്ട് മുഹമ്മദ് ബഷീറിന്റെ മകള്‍ ഷൈൻ മോള്‍ നല്‍കിയ ഹർജിയിലാണ് വിധി. തനിക്ക് വിവാഹസമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും തിരികെ നല്‍കിയില്ലെന്നും ചെലവിന് നല്‍കുന്നില്ലെന്നും പരാതിയില്‍ വ്യക്തമാക്കി.
അഡ്വക്കെറ്റുമാരായ പി.വി. ഗോപകുമാർ (മാമ്ബുഴ), കെ.എം. അബ്ദുള്‍ ഷുക്കൂർ, കെ.എം. കാവ്യ, എ. പയസ് ജോസഫ് എന്നിവർ യുവതിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായി.2007 ഒക്ടോബറിലാണ് ഷൈൻ മോളും കാളത്തോട് പാളയംകോട്ട് ബഷീറിന്റെ മകൻ ബോസ്‌കിയും വിവാഹിതരായത്. 2010-ല്‍ മകള്‍ ജനിക്കുകയും 2022-ല്‍ ഷൈൻ മോള്‍ വിവാഹമോചിതയാകുകയും ചെയ്തു. തനിക്ക് ലഭിച്ച സ്വർണവും പണവും ഗൃഹോപകരണങ്ങളും ദുരുപയോഗം ചെയ്‌തെന്നും തനിക്കും മകള്‍ക്കും ചെലവിന് നല്‍കുന്നില്ലെന്നും കാണിച്ചാണ് ഷൈൻ മോള്‍ കുടുംബകോടതിയെ സമീപിച്ചത്.
വിശദ വാദം കേട്ട കോടതി ആഭരണങ്ങള്‍ തിരികെ നല്‍കാനും ഷൈൻ മോള്‍ക്കും കുട്ടിക്കും 2014 മുതല്‍ മുൻകാല പ്രാബല്യത്തോടെ 12.80 ലക്ഷം രൂപ നല്‍കാനും വിധിച്ചു. ഭർത്യവീട്ടുകാർ കൈപ്പറ്റിയ എട്ടുലക്ഷം രൂപയും ഗൃഹോപകരണങ്ങളും തിരികെ നല്‍കാനും കുടുംബകോടതി ജഡ്ജ് റെനോ ഫ്രാൻസീസ് സേവ്യർ ഉത്തരവിട്ടു.ആഭരണങ്ങളോ പണമോ കൈവശമില്ലെന്നും ഭാര്യ പുനർവിവാഹം കഴിച്ചെന്നും അതിനാല്‍ ചെലവ് ലഭിക്കാൻ അർഹതയില്ലെന്നും ഭർത്താവും മാതാപിതാക്കളും വാദിച്ചു. പുനർവിവാഹം കഴിക്കുന്നതുവരെ ഭർത്താവില്‍നിന്ന് ചെലവിന് അർഹതയുണ്ടെന്ന് കോടതി വിലയിരുത്തി. 100 പവൻ സ്വർണാഭരണങ്ങളുടെ തത്‌സമയത്തെ മാർക്കറ്റ് വില ലഭിക്കാൻ ഭാര്യയ്ക്ക് അർഹതയുണ്ടെന്നും കോടതി പ്രഖ്യാപിച്ചു.