Home Featured മംഗളൂരുവില്‍ പെട്രോള്‍ പമ്ബില്‍ കാറിന് തീപ്പിടിച്ചു.

മംഗളൂരുവില്‍ പെട്രോള്‍ പമ്ബില്‍ കാറിന് തീപ്പിടിച്ചു.

by admin

മംഗളൂരുവില്‍ പെട്രോള്‍ പമ്ബില്‍ കാറിന് തീപ്പിടിച്ചു. നഗരത്തിലെ ലേഡിഹില്‍ നാരായണ ഗുരു സർക്കിളിലെ പെട്രോള്‍ പമ്ബിലാണ് സംഭവം.ബജ്പെയില്‍ നിന്ന് ഇന്ധനം നിറയ്ക്കാൻ എത്തിയ കാർ പെട്രോള്‍ പമ്ബില്‍ നിർത്തിയ ഉടനെ തീപ്പിടിക്കുകയായിരുന്നു. എഞ്ചിനില്‍ നിന്ന് തീ പടർന്നതാണെന്നാണ് നിഗമനം. നിമിഷനേരത്തിനുള്ളില്‍ കാർ ചാമ്ബലായി. പമ്ബില്‍ വൈറ്റ് പെട്രോള്‍ സൂക്ഷിച്ചിരുന്നതിനാല്‍ ജീവനക്കാർ ഭീതിയിലായി. ബക്കറ്റില്‍ വെള്ളം ഒഴിച്ച്‌ തീ അണക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉടൻ തന്നെ അഗ്നിരക്ഷാസേന കുതിച്ചെത്തി തീയണക്കുകയായിരുന്നു.

കാറില്‍ മൂന്ന് യാത്രക്കാരുണ്ടായിരുന്നു. പുക ഉയർന്നതോടെ അവർ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. ഭൂഗർഭ പെട്രോള്‍ ടാങ്കിലേക്ക് തീ പടർന്നിരുന്നെങ്കില്‍ വൻ ദുരന്തമായി മാറുമായിരുന്നെന്ന് ജീവനക്കാർ വ്യക്തമാക്കി.

നിശ്ചയത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ടു; വധു വിവാഹത്തില്‍ നിന്ന് പിന്മാറി; വരന്റെ വീട്ടുകാര്‍ക്കെതിരെ നടപടി

നിശ്ചയത്തിന് ശേഷം വരന്റെ ബന്ധുകള്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹത്തില്‍ നിന്നും പിന്‍മാറി വധു.ഇതോടെ കല്ല്യാണം മുടങ്ങി. തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ പരാതിയുമായി വനിതാകമ്മിഷനെ സമീപിച്ചത്. പരാതി പരിഗണിച്ച വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഇക്കാര്യത്തില്‍ സ്ത്രീധന നിരോധന ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് ലഭ്യമാക്കാനും നിയമപരമായ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെ വന്ന ആലോചനയാണ്. വീട്ടുകാര്‍ സംസാരിച്ച്‌ ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിനായി പെണ്‍കുട്ടി നാട്ടിലെത്തി.

വിവാഹ നിശ്ചയ ചടങ്ങും കഴിഞ്ഞതോടെയാണ് വരന്റെ അടുത്ത ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും വിവാഹത്തില്‍നിന്നും പിന്‍മാറിയതും പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചതും.വിവാഹത്തിന് മുമ്ബുതന്നെ സ്ത്രീധനത്തെ എതിര്‍ക്കാനും അതേക്കുറിച്ച്‌ പരാതി നല്‍കാനും പെണ്‍കുട്ടികള്‍ തയാറാവുന്നത് ഒരു മാറ്റത്തിന്റെ സൂചനയാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട് വിവാഹ മുടങ്ങിയാല്‍ ആത്മഹത്യയില്‍ അഭയം തേടുകയല്ല, ശക്തമായി പ്രതികരിച്ചുകൊണ്ടു മുന്നോട്ട് വരികയാണ് വേണ്ടതെന്നും സതീദേവി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group