ബെംഗളൂരു: ബസനനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൃഷ്ണറാവു പാർക്കിൽ ബിസിനസുകാരനെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ച കേസിൽ നിയമ വിദ്യാർത്ഥി അറസ്റ്റിൽ. മുഹമ്മദ് അഫ്സലാണ് അറസ്റ്റിലായ വിദ്യാർത്ഥി.ഡിസംബർ 10 ന് വൈകുന്നേരം, പാർക്കിൽ നടക്കുകയായിരുന്നു ബിസിനസുകാരനായ രാജഗോപാൽ. എയർ ഗണ്ണിൽ നിന്നുള്ള വെടിയുണ്ട അദ്ദേഹത്തിൻ്റെ കഴുത്തിന് പിന്നിൽ എല്കുകയായിരുന്നു. ഇതുസംബന്ധിച്ച് ബസവനഗുഡി പോലീസ് പരാതി രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഡിസംബർ 10 ന് രാത്രി 8:30 ഓടെ ബസവനഗുഡിയിലെ കൃഷ്ണറാവു പാർക്കിന് സമീപമാണ് സംഭവം നടന്നത്. നടക്കുമ്പോൾ, നർത്തകനും കാർഗിൽ ബാർ ഉടമയുമായ രാജഗോപാലിൻ്റെ കഴുത്തിൽ എയർ ഗൺ വെടിയുണ്ടയേറ്റ് പരിക്കേക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ജയനഗറിലെ ബാംഗ്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരാതിക്കാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബസവനഗുഡി പോലീസ് അന്വേഷണം തുടർന്നു. പരിക്കേറ്റ രാജഗോപാലിൽ നിന്ന് പ്രത്യേക വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന്, വെടിയുണ്ട എവിടെ നിന്ന് വന്നിരിക്കാമെന്ന് കണ്ടെത്താൻ പോലീസ് സമഗ്രമായ അന്വേഷണം നടത്തി.വെടിയുണ്ട എവിടെ നിന്ന് വന്നിരിക്കാമെന്ന് വിവിധ കോണുകൾ പരിശോധിച്ചപ്പോൾ, അത് പുറത്തുനിന്നാണെന്ന് സംശയം ഉയർന്നു. ആ റോഡിലെ ചില ഫ്ലാറ്റുകൾ പരിശോധിച്ചപ്പോൾ, അഫ്സലിന്റെ ഫ്ലാറ്റിൽ നിന്നാണ് വെടിയുണ്ട പൊട്ടിയതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.അന്വേഷണത്തിൽ, പ്രതിയായ നിയമ വിദ്യാർത്ഥിയായ അഫ്സൽ തൻറെ ഫ്ലാറ്റിൽ എയർ ഗൺ ഉപയോഗിച്ച് വെടിവയ്ക്കൽ പരിശീലിച്ചിരുന്നതായി കണ്ടെത്തി.ജനാലയ്ക്കരികിൽ ലക്ഷ്യമാക്കി പരിശീലിക്കുന്നതിനിടെ, വെടിയുണ്ട ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി. അതേസമയം, താഴേക്ക് നടക്കുകയായിരുന്ന രാജഗോപാലിന് വെടിയേറ്റ് പരിക്കേറ്റു. ബസവനഗുഡി പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തു.