Home Featured ഐസ്ക്രീം നുണയുന്നതിനിടെ പല്ലിയുടെ അവശിഷ്ടം കണ്ടെത്തി; ഛര്‍ദ്ദിച്ച്‌ അവശനായ ഏഴു വയസുകാരൻ ആശുപത്രിയില്‍

ഐസ്ക്രീം നുണയുന്നതിനിടെ പല്ലിയുടെ അവശിഷ്ടം കണ്ടെത്തി; ഛര്‍ദ്ദിച്ച്‌ അവശനായ ഏഴു വയസുകാരൻ ആശുപത്രിയില്‍

by admin

ഐസ്ക്രീമില്‍ നിന്നും ചത്തപല്ലിയെ കണ്ടെത്തി. ലുധിയാനയിലെ ഗ്യാസ്പുരയിലാണ് സംഭവം. 20 രൂപയുടെ ചോക്കോ ബാറില്‍ നിന്നാണ് പല്ലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.പ്രദേശത്തെ ഐസ്ക്രീം വില്‍പ്പനക്കാരനില്‍ നിന്നുമാണ് ഏഴു വയസുകാരൻ ചോക്കോ ബാർ കുല്‍ഫികള്‍ വാങ്ങിയത്. ഐസ്ക്രീം നുണയുന്നതിനിടെ പല്ലിയുടെ അവശിഷ്ടം കുട്ടി കണ്ടത്. ഉടനെ കുട്ടി മുത്തശ്ശിയെ വിവരമറിയിച്ചു.

എന്നാല്‍ കമ്ബനിയില്‍ നിന്നും പാക്ക് ചെയ്തതാണെന്ന് പറഞ്ഞ് സ്വയം ന്യായീകരിക്കാനാണ് ഐസ്ക്രീം വില്‍പ്പനക്കാരൻ ശ്രമിച്ചത്.ഐസ്ക്രീമിന്റെ സാമ്ബിള്‍ ആരോഗ്യ വകുപ്പിന് കൈമാറി. ഛർദ്ദിയെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

ബെംഗളൂരു ദുരന്തം: ഇരകളുടെ കുടുംബത്തിന് ഒരുമാസത്തെ ശമ്ബളം നല്‍കുമെന്ന് കര്‍ണാടകയിലെ ബിജെപി എംഎല്‍എമാര്‍

ജൂണ്‍ നാലിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് കർണാടകയിലെ ബിജെപി എംഎല്‍എമാർ.എല്ലാ ബിജെപി എംഎല്‍എമാരും ഒരു മാസത്തെ ശമ്ബളം സംഭാവന ചെയ്യുമെന്ന് കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ അശോക പ്രഖ്യാപിച്ചു.സർക്കാർ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുതെന്നും ദുരന്തത്തെക്കുറിച്ച്‌ ചർച്ച ചെയ്യാൻ മൂന്ന് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച്‌ സ്പീക്കറിനും മുഖ്യമന്ത്രിക്കും ഔദ്യോഗികമായി ഒരു അഭ്യർത്ഥന അയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.വിധാൻ സൗധയിലെ മഹാത്മാഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ ഞായറാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരപരാധികളായ 11 പേർക്ക് ജീവൻ നഷ്‌ടമായ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് പൊലീസ് മുന്നറിയിപ്പുകള്‍ ലംഘിച്ചുവെന്നും പൊതുസുരക്ഷയ്‌ക്കു പകരം രാഷ്‌ട്രീയ താല്പര്യങ്ങള്‍ക്കാണ് മുൻഗണന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

മരണവാർത്ത മുൻകൂട്ടി അറിയിച്ചിട്ടും പരിപാടി തുടർന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാജിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിനെ അശോക വിമർശിക്കുകയും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.ജൂണ്‍ 4 ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) അവരുടെ ആദ്യ ഐ‌പി‌എല്‍ കിരീടം നേടിയതിന്റെ വിജയാഘോഷയാത്രയ്‌ക്കിടെയായിരുന്നു അപകടം. എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 56 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു

You may also like

error: Content is protected !!
Join Our WhatsApp Group