Home Featured പുസ്തകങ്ങള്‍ കടംവാങ്ങി പഠിച്ചു; പിയുസി പരീക്ഷയില്‍ മകള്‍ക്കൊപ്പം മികച്ച വിജയം സ്വന്തമാക്കി അമ്മ

പുസ്തകങ്ങള്‍ കടംവാങ്ങി പഠിച്ചു; പിയുസി പരീക്ഷയില്‍ മകള്‍ക്കൊപ്പം മികച്ച വിജയം സ്വന്തമാക്കി അമ്മ

by admin

പിയുസി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി അമ്മയും മകളും. കർണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ ബണ്ട്വാള്‍ നരികൊമ്ബു ഗ്രാമത്തിലാണ് അമ്മയും മകളും ഒരുമിച്ച്‌ രണ്ടാം പി.യു.സി പരീക്ഷ എഴുതി വിജയിച്ചത്.മണിമജലുവില്‍ രവികലയും മകള്‍ തൃഷയുമാണ് ഒരുമിച്ച്‌ പഠിച്ച്‌ ശ്രദ്ധേയരായത്. എസ്.എസ്.എല്‍.സി എഴുതി 27 വർഷങ്ങള്‍ക്ക് ശേഷമാണ് രവികല പി.യു.സി എഴുതുന്നത്. ആർട്സ് സ്ട്രീമില്‍ സ്വകാര്യ വിഭാഗത്തിലാണ് രവികല പാസായത്. അതേസമയം പുത്തൂരിലെ സ്വകാര്യ കോളജില്‍ നിന്നാണ് മകള്‍ കൊമേഴ്‌സ് സ്ട്രീമില്‍ 586 മാർക്കോടെ മികച്ച വിജയം നേടിയത്.

1998-ല്‍ രവികല എസ്.എസ്.എല്‍.സി പൂർത്തിയാക്കിയെങ്കിലും സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം തുടർ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല. വർഷങ്ങളായി നരികൊമ്ബുവിലെ തരിപ്പാടി അങ്കണവാടിയില്‍ ജീവനക്കാരിയാണ്. അങ്കണവാടികളില്‍ എല്‍.കെ.ജി, യു.കെ.ജി ക്ലാസുകള്‍ ആരംഭിക്കാൻ തീരുമാനിച്ചതോടെ തൊഴിലാളികള്‍ പി.യു.സി പാസായിരിക്കണമെന്ന് വകുപ്പ് നിർബന്ധിച്ചു. ഈ വെല്ലുവിളി ഏറ്റെടുക്കാൻ രവികല തീരുമാനിക്കുകയായിരുന്നു.

എസ്.എസ്.എല്‍.സി കഴിഞ്ഞ് 27 വർഷത്തെ ഇടവേളക്ക് ശേഷം ആദ്യ ശ്രമത്തില്‍ തന്നെ രവികല പി.യു.സി പാസായി. ജീവിതത്തില്‍ കൂടുതല്‍ മുന്നേറാനാണ് താൻ ഈ പരീക്ഷ എഴുതിയതെന്ന് അവർ പറഞ്ഞു. ഭർത്താവിന്റെയും കുട്ടികളുടെയും സഹോദരിയുടെയും വകുപ്പിന്റെയും പിന്തുണ കൊണ്ടാണ് ഈ നേട്ടം സാധ്യമായത്. ജോലി ഉണ്ടായിരുന്നിട്ടും അഭ്യുദയകാംക്ഷികളില്‍നിന്ന് പുസ്തകങ്ങള്‍ കടംവാങ്ങി പഠിച്ചു. പരിശ്രമം ഫലംകണ്ടു. വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ച അമ്മയാണ് തന്‍റെ റോള്‍ മോഡലെന്ന് തൃഷ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group