Home Featured വിഷു ആഘോഷത്തിൻ്റെ നിറവിൽ ബെംഗളൂരു നഗരം

വിഷു ആഘോഷത്തിൻ്റെ നിറവിൽ ബെംഗളൂരു നഗരം

by admin

ബെംഗളൂരു : ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകൾ പ്രതീക്ഷിച്ച് വീണ്ടുമൊരു വിഷുപ്പുലരി വന്നെത്തി. വിഷു ആഘോഷത്തിൻ്റെ നിറവിലാണ് ഉദ്യാനനഗരിയിൽ മലയാളികൾ. കണിയൊരുക്കാനും സദ്യയൊരുക്കാനുമുള്ള വിഭവങ്ങൾ ശേഖരിക്കുന്നതിന്റെ തിരിക്കിലായിരുന്നു ഞായറാഴ്ച്‌ച മലയാളികൾ.കണിക്കൊന്നയും കണിവെള്ളരിയും ചക്കയും മാങ്ങയും മുതൽ നഗര വിപണിയിൽ ലഭിക്കുന്ന കാർഷിക വിഭവങ്ങൾ വരെ ശേഖരിച്ചാണ് പലരും കണിയൊരുക്കിയത്.

വിഷുപ്പടക്കങ്ങൾ വാങ്ങാനും വിഷുക്കോടിയുടുക്കുന്നതിന് പുത്തൻ വസ്ത്രങ്ങൾ വാങ്ങാനും മലയാളികൾ നഗരത്തിലെ വിപണികളിൽ സജീവമായിരുന്നു.നഗരത്തിലെ മലയാളികളുടെ ക്ഷേത്രങ്ങളിൽ വിപുലമായ രീതിയിൽ വിഷുക്കണി ദർശനത്തിന് സൗകര്യമൊരുക്കി. പുലർച്ചെ അഞ്ച് മണിയോടെ ക്ഷേത്രങ്ങളിൽ വിഷുക്കണി തയ്യാറാകും.

ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് വിഷുക്കൈനീട്ടവും ലഭിക്കും. മൈസൂരു കേരളസമാജം വിഷുക്കണി വെക്കുന്നവർക്ക് കണിക്കൊന്നപ്പൂക്കൾ ശേഖരിച്ച് വിതരണം ചെയ്തു. വിജയനഗറിലെ കേരളസമാജം കമ്യൂണിറ്റി സെന്ററിൽ നടന്ന വിതരണത്തിന് സെക്രട്ടറി മുരളീധരമേനോൻ, ട്രഷറർ പോൾ ആന്റണി, അനിരുദ്ധൻ, ജയപ്രകാശ്, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. കണിവെള്ളരി, പച്ചമാങ്ങ എന്നിവയും വിതരണം ചെയ്‌തു.

ബെംഗളൂരു കേരള സമാജം യെലഹങ്ക സോൺ ഭാരവാഹികൾ ഞായറാഴ്‌ച വൈകീട്ട് ബാഗലൂർ റോഡിലെ ദ്വാരകാ നഗറിൽ വിഷുക്കണിവിഭവങ്ങൾ വിതരണം ചെയ്തു.ചെയർമാൻ എസ്.കെ. പിള്ള, വൈസ് ചെയർമാൻ ആർ.കെ.കുറുപ്പ്, കൺവീനർ ശ്രീകുമാർ, ജോയിന്റ് കൺവീനർ മഞ്ജുനാഥ്, യു.ഡി.നായർ, മനോജ് കുമാർ, വിപിൻരാജ്, രാജേഷ് വർമ, യൂത്ത് വിങ് കൺവീനർ ഹരി കൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.

രാത്രി വെച്ചിട്ട് പോയ ബൈക്കുകള്‍ രാവിലെ കാണാനില്ല; 17കാരൻ കള്ള താക്കോലുകളിട്ട് കൊണ്ടുപോയത് നിരവധി വാഹനങ്ങള്‍

രാത്രി പാർക്ക് ചെയ്തിട്ട് പോയ ബൈക്ക് രാവിലെ കാണാതായെന്ന യുവാവിന്റെ പരാതി അന്വേഷിച്ച്‌ ചെന്ന പൊലീസ് സംഘം കണ്ടെത്തിയത് വൻ മോഷണ സംഘം.ചെന്നൈയില്‍ നിന്നും തിരുവള്ളൂരില്‍ നിന്നും ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തെ വേപെരി പൊലീസാണ് കണ്ടെത്തിയത്. സംഘത്തിലൊരാളായ 17കാരനില്‍ നിന്ന് 10 ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.പുതുപ്പെട്ട് സ്വദേശിയായ മെർലിൻ എന്നയാളാണ് ഏപ്രില്‍ എട്ടാം തീയ്യതി താൻ രാത്രി നിർത്തിയിട്ടിരുന്ന ബൈക്ക് കാണാതായെന്ന് കാണിച്ച്‌ പരാതി നല്‍കിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത് 17 വയസുള്ള ഒരു കുട്ടിയാണ് മോഷണത്തിന് പിന്നിലെന്നും.

ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ മറ്റ് വിശദാംശങ്ങള്‍ കൂടി പുറത്തുവന്നത്.ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍ ഉപയോഗിച്ചാണ് ഇവ‍ർ ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ചിരുന്നതെന്ന് കണ്ടെത്തിയതായി പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു. ശേഷം വാഹനങ്ങളുടെ വ്യാജ രേഖകളുണ്ടാക്കി ഇവ വില്‍ക്കുന്നതായിരുന്നു പതിവ്. 17കാരനില്‍ നിന്ന് 10 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇയാളെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം സർക്കാർ ഒബ്സർവേഷൻ ഹോമില്‍ പാർപ്പിച്ചിരിക്കുകയാണിപ്പോള്‍. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group