Home Featured ബെംഗളുരുവിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമോ? ഗൂഗിളുമായി കൈകോര്‍ത്ത് ട്രാഫിക് പൊലീസ്

ബെംഗളുരുവിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമോ? ഗൂഗിളുമായി കൈകോര്‍ത്ത് ട്രാഫിക് പൊലീസ്

ബെംഗളൂരു: ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ഗൂഗിളുമായി കൈകോര്‍ത്ത് ബെംഗളൂരു ട്രാഫിക് പൊലീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച്‌ സിഗ്നലുകളിലെ ലൈറ്റ് ഓട്ടോമാറ്റിക് ആയി മാറുന്ന സംവിധാനമാണ് നഗരത്തില്‍ നടപ്പിലാക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി ഗൂഗിളുമായി സഹകരിക്കുന്ന രാജ്യത്തെ ആദ്യ നഗരമാണ് ബെംഗളൂരു.

ഗൂഗിളിന്‍റെ പങ്കാളിത്തത്തോടെ ട്രാഫിക് ലൈറ്റ്സ് കോണ്‍ഫിഗറേഷന്‍ ഒപ്‌റ്റിമൈസേഷനാണ് നടപ്പിലാക്കുക. ഇതിലൂടെ ഗതാഗത കുരുക്കില്‍പ്പെട്ട് സമയം നഷ്‌ടപ്പെടുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകും. ഇതിന് പുറമേ യാത്രികര്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്ബോള്‍ റോഡുകളിലെ വേഗത പരിധി, ഗതാഗത കുരുക്കുള്ള റൂട്ടുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ മൂലം അടിച്ചിട്ട റോഡുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കും.

യാത്രികര്‍ക്ക് ഗതാഗത കുരുക്കുള്ള റൂട്ടുകള്‍ ഒഴിവാക്കി മറ്റ് റൂട്ടുകള്‍ തേടാനും ഗതാഗത കുരുക്കില്‍പ്പെട്ട് സമയം നഷ്‌ടപ്പെടുന്നതും അനാവശ്യ ഇന്ധന ചെലവ് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ഗൂഗിളിന്‍റെ പങ്കാളിത്തത്തോടെ കത്രിഗുപ്പേ നഗര പരിധിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നേരത്തെ നടപ്പിലാക്കിയിരുന്നു. ഗൂഗിള്‍ മാപ്പിലൂടെ ലഭിച്ചതും ബെംഗളൂരു ട്രാഫിക് പൊലീസ് നല്‍കിയതുമായ ഡാറ്റയാണ് ഗൂഗിള്‍ പ്രൊജക്‌ടിനായി ഉപയോഗിച്ചത്.

പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയപ്പോള്‍ ജങ്‌ഷനുകളില്‍ വാഹനങ്ങള്‍ കാത്തുനില്‍ക്കുന്ന സമയത്തില്‍ ശരാശരി 20 ശതമാനം കുറവ് കാണിച്ചു. ഒരു ജങ്‌ഷനില്‍ മാത്രം പ്രതിദിനം 400 മണിക്കൂറും പ്രതിവര്‍ഷം 73,000 മണിക്കൂറും ഇതിലൂടെ ലാഭിക്കാനാകും. വരും ദിവസങ്ങളില്‍ ബെംഗളൂരുവില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സിറ്റി ട്രാഫിക് ഡിവിഷന്‍ ജോയിന്‍റെ പൊലീസ് കമ്മിഷണര്‍ ബി.ആര്‍ രവികാന്തേ ഗൗഡ അറിയിച്ചു.

നാക്കുപിഴ സംഭവിച്ചു : രാഷ്ട്രപത്നി എന്നു വിളിച്ചതില്‍ ക്ഷമ ചോദിച്ച്‌, രാഷ്ട്രപതിക്ക് കത്തയച്ച്‌ അധീര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ‘രാഷ്ട്രപത്നി’ എന്നു വിളിച്ചതില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് അധീര്‍ രഞ്ജന്‍ ചൗധരി രേഖാമൂലം മാപ്പ് അറിയിച്ചത്.

‘താങ്കള്‍ വഹിക്കുന്ന സ്ഥാനത്തെ വിവരിക്കാന്‍ തെറ്റായ ഒരു വാക്ക് ഉപയോഗിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അതു നാക്കുപിഴ സംഭവിച്ചതാണെന്നു ബോധിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. മാപ്പ് അംഗീകരിക്കണമെന്ന് അഭ്യര്‍ഥന.’- അധീര്‍ രഞ്ജന്‍ ചൗധരി കത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംപിമാരുടെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ പരാമര്‍ശം. ഇതിനെ ഭരണപക്ഷ അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തില്‍ വ്യാഴാഴ്ച ലോക്സഭ സ്തംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

രാഷ്ട്രപതിയെ നേരിട്ടുകണ്ട് മാപ്പു പറയാമെന്നും ബിജെപിയിലെ ഇരട്ടത്താപ്പുകാരോടു പറയില്ലെന്നും അധീര്‍ രഞ്ജന്‍ പറഞ്ഞിരുന്നു. രാഷ്ട്രപതിക്കു പരാതി നല്‍കാന്‍ പോവുകയാണെന്നു മാധ്യമങ്ങളോടു പറയുന്നതിനിടെ നാക്കുപിഴ സംഭവിച്ചെന്നാണ് അധീര്‍ രഞ്ജന്റെ വിശദീകരണം.

You may also like

error: Content is protected !!
Join Our WhatsApp Group