Home Featured ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

by admin

ബെംഗളൂരു: 28-ാം ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഫ്യൂച്ചറൈസ് (ഭാവിയിലേക്ക് മാറ്റുക) എന്നാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യ ആശയമെന്ന് ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. നിർമിതബുദ്ധി, ക്വാണ്ടം ടെക്‌നോളജി, ആഗോള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ എന്നിവയിൽ ഉയർന്നുവരുന്ന പുതിയ സാങ്കേതിക വിദ്യകളുടെ പ്രദർശനമായി ഇത്തവണത്തെ ടെക്‌സമിറ്റ് മാറുമെന്നും മന്ത്രി അറിയിച്ചു.

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വിവിധ കമ്പനികളുടെ സിഇഒമാരുടെ പ്രാതൽയോഗം സംഘടിപ്പിച്ചു. നൂറോളം കമ്പനികളുടെ മേധാവികൾ യോഗത്തിൽ സംബന്ധിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരും സംബന്ധിച്ചു

ബ്രോക്കോളി കഴിച്ച ഇറ്റാലിയന്‍ സംഗീതജ്ഞന്‍ കുഴഞ്ഞുവീണു മരിച്ചു

തെരുവുഭക്ഷണശാലയില്‍ നിന്ന് ബ്രൊക്കോളി സോസേജ് സാന്‍വിച്ച്‌ കഴിച്ചതിനു പിന്നാലെ ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ല്യുഗി ഡി സാര്‍നോ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോര്‍ട്ട്.ഇതേ വിഭവം കഴിച്ച 9 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന വിഷമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കലാബ്രിയയിലെ ഡിയാമാന്‍റെയില്‍ നിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ സാര്‍ണോ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.

ഉടന്‍ തന്നെ അന്നുന്‍സിയാട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാര്‍ണോയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇതു ഇറ്റലിയില്‍ അപ്പാടെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വലിയ രീതിയില്‍ ബ്രൊക്കോളി മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടാന്‍ പോലും പ്രതിഷേധം കാരണമായി.വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും അനാവശ്യ ഊഹാപോഹങ്ങള്‍ പരത്തരുതെന്നും ഡിയാമാന്‍റെ മേയര്‍ അക്കിലി ഓര്‍ഡിന്‍ വ്യക്തമാക്കി.ക്ളോസ്ട്രിഡിയം ബോട്ടുലിനം എന്ന വിഷകാരിയായ പദാര്‍ഥം മൂലമുണ്ടാകുന്ന ബോട്ടുലിസമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇതു ബാധിച്ചാല്‍ ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് നേരിടും. മസിലുകള്‍ തളരുകയും കാഴ്ച മങ്ങുകയും ചെയ്യും. പലപ്പോഴും മരണകാരണമാകാറുമുണ്ട്. സാധാരണയായി കൃത്യമായി അടച്ചു വയ്ക്കാത്ത ഫെര്‍മെന്‍റഡ് ഭക്ഷണങ്ങളിലാണ് ഈ വിഷപദാര്‍ഥം രൂപപ്പെടാറുള്ളത്. ഇതിനുള്ള ആന്‍റിവെനം സൂക്ഷിക്കാന്‍ നിലവില്‍ ഇറ്റലിയിലെ ഒരു ആശുപത്രിക്കും അധികാരമില്ല. ആരോഗ്യമന്ത്രാലയം നേരിട്ട് പോയിസണ്‍ കണ്‍ട്രോള്‍ സെന്‍റര്‍ വഴിയാണ് മരുന്ന് വിതരണം ചെയ്യാറുള്ളത്

You may also like

error: Content is protected !!
Join Our WhatsApp Group