ബെംഗളൂരു : കർണാടകയിൽ 11-ാം വന്ദേഭാരത് എക്സ്പ്രസ് ബെംഗളൂരുവിൽനിന്ന് ബെളഗാവിയിലേക്ക് സർവീസ് തുടങ്ങും. സർവീസാരംഭിക്കുന്ന തീയതി റെയിൽവേ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താമസമുണ്ടാകില്ലെന്നാണ് സൂചന. ബെളഗാവി-ബെംഗളൂരു-ബെളഗാവി വന്ദേഭാരതിന് റെയൽവേ അംഗീകാരംനൽകിയെന്ന് ബെളഗാവി എംപി ജഗദീഷ് ഷെട്ടാർ അറിയിച്ചു.നേരത്തേ ബെംഗളൂരുവിൽനിന്ന് ധാർവാഡിലേക്കുള്ള വന്ദേഭാരത് ബെളഗാവിയിലേക്കുനീട്ടാൻ ആലോചനനടന്നിരുന്നു.
ബെളഗാവിയിലേക്ക് 2023-ൽ വന്ദേഭാരതിൻ്റെ ട്രയൽറൺ നടത്തുകയും ചെയ്തിരുന്നു. പക്ഷേ, ഇപ്പോൾ ബെളഗാവിയിലേക്ക് പുതിയ വന്ദേഭാരതാണ് അനുവദിച്ചിരിക്കുന്നതെന്ന് ജഗദീഷ് ഷെട്ടാർ വ്യക്തമാക്കി.ദിവസവും രാവിലെ ബെളഗാവിയിൽനിന്ന് ബെംഗളൂരുവിലേക്കും വൈകീട്ട് ബെംഗളൂരുവിൽനിന്ന് ബെളഗാവിയിലേക്കും പുതിയ വന്ദേഭാരത് സർവീസ് നടത്താനാണ് ധാരണയെന്നാണ് സൂചന. ലോണ്ട, ധാർവാഡ്, ഹുബ്ബള്ളി, ഹാവേരി, ദാവണഗെരെ, തുമകൂരു, യെശ്വന്തപുര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്നാണ് വിവരം. ചെയർകാറിന് 1500 രൂപയും എക്സിക്യുട്ടീവ് ക്ലാസിന് 2500 രൂപയുമായിരിക്കും ടിക്കറ്റുനിരക്കെന്നും സൂചനയുണ്ട്.നിലവിൽ ബെംഗളൂരുവിൽനിന്ന് അഞ്ച് വന്ദേഭാരത് നിലവിലുണ്ട്.
ധാർവാഡ്, കലബുറഗി, ഹൈദരാബാദ്, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്കാണിവ. രണ്ട് വന്ദേഭാരത് മൈസൂരുവിൽനിന്നുണ്ട്. ബെംഗളൂരു വഴി ചെന്നൈക്കാണിവ. രണ്ടെണ്ണം മംഗളൂരുവിൽനിന്നുണ്ട്. ഗോവയിലേക്കും തിരുവനന്തപുരത്തേക്കുമാണിവ. ഒരു വന്ദേഭാരത് ഹുബ്ബള്ളിയിൽനിന്നും പുണെക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിനുപുറമേയാണ് ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ഓടാനിരിക്കുന്നത്.
യാത്രക്കാരുമായി എത്തിയ ബസ് തടഞ്ഞ് നിര്‍ത്തി; ഡ്രൈവറുടെ കഴുത്തില്‍ വടിവാള്‍ വെച്ച് ഗുണ്ടാസംഘത്തിന്റെ ഭീഷണി
യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ഡ്രൈവറുടെ കഴുത്തില്‍ വടിവാള്‍ വെച്ച് ഗുണ്ടാ സംഘം.ബസ്സിന്റെ സമയക്രമത്തെ ചൊല്ലിയാണ് വടിവാള്‍ കഴുത്തില്‍ വെച്ച് ഗുണ്ടാ സംഘത്തിന്റെ ഭീഷണി. തിരുവല്ല – മല്ലപ്പള്ളി റൂട്ടിലെ തിരുവമ്ബാടി ബസ്സിലെ ഡ്രൈവർ മല്ലപ്പള്ളി ചെങ്ങരൂർ വടക്കേക്കര വീട്ടില്‍ വിഷ്ണുവിനാണ് ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ടത്.വൈകിട്ട് നാലോടെ മല്ലപ്പള്ളി കടുവാക്കുഴി ജങ്ഷന് സമീപമായിരുന്നു സംഭവം.
മല്ലപ്പള്ളി ബസ് സ്റ്റാൻഡില്‍ നിന്നും യാത്രക്കാരുമായി തിരുവല്ലയിലേക്ക് വരികയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർ അടങ്ങുന്ന ബസ് തടഞ്ഞുനിർത്തുകയായിരുന്നു. അഞ്ചംഗ സംഘം ബസ്സിനുള്ളില്‍ വടിവാളുമായി കയറി ഡ്രൈവറെ ഭീഷണിപ്പെടുത്തി.യാത്രക്കാരില്‍ ഒരാള്‍ സംഭവം ദൃശ്യം മൊബൈലില്‍ പകർത്തി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.സംഭവത്തില്‍ തിരുവല്ല – മലപ്പള്ളി റൂട്ടിലെ ജാനകി ബസിന്‍റെ ഡ്രൈവർ ശ്രീകുമാറിനും മറ്റു നാലുപേർക്കുമെതിരെ വിഷ്ണു കീഴ്വായ്പൂർ പൊലീസിലും തിരുവല്ല ഡി.വൈ.എസ്പിക്കും പരാതി നല്‍കി.