Home കായികം ആദ്യം പതറി, പിന്നെ താളം കണ്ടെത്തി; സഞ്ജുവിന് ടീമില്‍ സ്ഥാനമുറപ്പ്, ഡല്‍ഹിയില്‍ മലയാളി താരം കഠിന പരിശീലനത്തില്‍

ആദ്യം പതറി, പിന്നെ താളം കണ്ടെത്തി; സഞ്ജുവിന് ടീമില്‍ സ്ഥാനമുറപ്പ്, ഡല്‍ഹിയില്‍ മലയാളി താരം കഠിന പരിശീലനത്തില്‍

by ടാർസ്യുസ്

ട്വന്റി 20 ലോകകപ്പില്‍ നമീബിയക്കെതിരെ സഞ്ജു സാംസണ്‍ ഓപ്പണറാവുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. വയറുവേദനയെ തുടര്‍ന്ന് അഭിഷേക് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണിത്.സഞ്ജു കഠിന പരിശീലനത്തിലാണ്. ഡല്‍ഹിയില്‍ നിന്നുള്ള വിവരങ്ങള്‍.വയറുസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരം ചൊവ്വാഴ്ചത്തെ പരിശീലനം നടത്തിയിരുന്നില്ല.സഅഭിഷേകിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ അതീവ ഗൗരവത്തോടെ പരിശീലനം നടത്തി. നെറ്റ്‌സില്‍ തന്റെ പഴയ താളം കണ്ടെത്താന്‍ സഞ്ജു കഠിനമായി ശ്രമിക്കുന്നുണ്ട്.സഞ്ജുവിനൊപ്പം ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ മികച്ച ഫോമിലായിരുന്നു. സ്റ്റേഡിയത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പന്ത് പായിച്ച ഇഷാന്‍ വിക്കറ്റ് കീപ്പിംഗ് പരിശീലനത്തിലും ഏര്‍പ്പെട്ടു.പേസര്‍മാര്‍ക്കെതിരെ പതറിയെങ്കിലും കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ സ്പിന്നര്‍മാര്‍ക്കെതിരെ സഞ്ജു മികച്ച രീതിയില്‍ ബാറ്റ് ചെയ്തു.സഞ്ജുവിന് ടീം മാനേജ്മെന്റിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും എന്നാല്‍ മറ്റ് താരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ സെലക്ഷന്‍ സ്വാഭാവികമായും മാറുമെന്നും അസിസ്റ്റന്റ് കോച്ച്‌ റയാന്‍ ടെന്‍ ഡോഷേറ്റ് പറഞ്ഞു.നെറ്റ്‌സിലെ സെഷന് ശേഷവും ബാറ്റിംഗ് കോച്ച്‌ സിതാന്‍ഷു കൊട്ടക്കിന് കീഴില്‍ സഞ്ജു ഏറെനേരം പ്രത്യേക പരിശീലനം നടത്തി.പരിക്കില്‍ നിന്ന് മോചിതനായ വാഷിംഗ്ടണ്‍ സുന്ദര്‍ പന്തുകൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത് തന്റെ ഫിറ്റ്നസ് തെളിയിച്ചു.ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും കൂറ്റന്‍ സിക്‌സറുകളുമായി ഡല്‍ഹിയിലെ ഗാലറികളെ ആവേശത്തിലാക്കി. ദീര്‍ഘനേരം ബൗളിംഗിലും ഹാര്‍ദിക് ശ്രദ്ധ കേന്ദ്രീകരിച്ചു.അസുഖം ഭേദമായി തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര പൂര്‍ണ്ണ സജ്ജനായി പന്തെറിഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി നമീബിയക്കെതിരെ താരം കളിച്ചേക്കും.പരിശീലനത്തിനിടെ ബാറ്റര്‍മാര്‍ പന്ത് അതിശക്തമായി പ്രഹരിക്കുന്നതിനാല്‍, സുരക്ഷ മുന്‍നിര്‍ത്തി ബൗണ്ടറി ലൈനിലുള്ളവര്‍ പിച്ചിലേക്ക് നോക്കി നില്‍ക്കണമെന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നിര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group