ദാവൻഗരെയില്‍ വന്ദേഭാരത് ട്രെയിനിന്റെ ചക്രത്തില്‍ തീപിടിത്തം. ജീവനക്കാരുടെ കൃത്യനിഷ്ഠ വലിയ ദുരന്തം അകറ്റി.ധാർവാഡില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു വന്ദേഭാരത് ട്രെയിൻ.ദാവൻഗരെയിലെത്തിയപ്പോള്‍ ചക്രത്തില്‍ തീ പടർന്നു.ഇതേത്തുടർന്ന് ദാവൻഗരെയില്‍ ട്രെയിൻ നിർത്തി. ശതാബ്ദി എക്സ്പ്രസില്‍ യാത്രക്കാർ ബംഗളൂരുവിലെത്തി.
അവിഹിത ബന്ധത്തില്‍ ഭര്‍ത്താവ് ഇടപെട്ടു. ഭര്‍ത്താവിന്റെ കണ്ണില്‍ മുളകുപൊടി വിതറി, വടികൊണ്ട് അടിച്ച് വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭാര്യ
കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കടഷെട്ടിഹള്ളി ഗ്രാമത്തില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി.2025 ജൂണ്‍ 24-നാണ് സംഭവം നടന്നത്.കൊല്ലപ്പെച്ച ശങ്കരമൂര്‍ത്തി (50) വീട്ടില്‍ നിന്ന് അകലെയുള്ള ഒരു ഫാംഹൗസില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.ഭാര്യ സുമംഗല തിപ്തൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലി ചെയ്തിരുന്നു.
കര്‍ദലുസന്തെ ഗ്രാമത്തിലെ നാഗരാജുവുമായുള്ള അവിഹിതബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ, ഇരുവരും ചേര്‍ന്ന് ശങ്കരമൂര്‍ത്തിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി.സംഭവദിവസം, സുമംഗല ഭര്‍ത്താവിന്റെ കണ്ണില്‍ മുളകുപൊടി വിതറി, വടികൊണ്ട് അടിക്കുകയും, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.കൊലപാതകത്തിന് ശേഷം, മൃതദേഹം ഒരു ചാക്കില്‍ കെട്ടി ഏകദേശം 30 കിലോമീറ്റര്‍ ദൂരെയുള്ള തുരുവേക്കരെ താലൂക്കിലെ ദണ്ഡനീശ്വര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വയലിലെ കിണറ്റില്‍ തള്ളിയതായി പോലീസ് വ്യക്തമാക്കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരയുടെ കിടക്കയില്‍ മുളകുപൊടിയുടെ അടയാളങ്ങളും പോരാട്ടത്തിന്റെ തെളിവുകളും കണ്ടെത്തിയതോടെ സംശയം ശക്തമായി. തുടര്‍ന്ന് സുമംഗലയെ ചോദ്യം ചെയ്തു.അവരുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതും കൊലപാതക ഗൂഢാലോചന വെളിപ്പെടുത്താന്‍ പോലീസിന് സഹായകമായി. ചോദ്യം ചെയ്യലില്‍ സുമംഗല കുറ്റം സമ്മതിച്ചു.നോണ്‍വിനകരെ പോലീസ് സ്റ്റേഷനില്‍ കേസെടുത്ത് കൂടുതല്‍ അന്വേഷണം തുടരുകയാണ്.