ബെംഗളൂരു : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അഡോൾഫ് ഹിറ്റ്ലറോട് താരതമ്യപ്പെടുത്തിയുള്ള വീഡിയോയുമായി ബന്ധപ്പെട്ട് ബിജെപി കർണാടക ഘടകത്തിന്റെപേരിൽ പോലീസ് കേസ്.അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി പാർട്ടിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പോസ്റ്റ്ചെയ്ത വീഡിയോയാണ് കേസിന് ഇടയാക്കിയത്.”ഇന്ദിരയെയും ഇന്ത്യയെയും താരതമ്യപ്പെടുത്താനാവില്ല, ഇന്ദിര സമം ഹിറ്റ്ലർ” എന്ന അടിക്കുറിപ്പ് നൽകി പോസ്റ്റ്ചെയ്ത് 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വിവാദമായത്.
കെപിസിസി ജനറൽ സെക്രട്ടറി എസ്. മനോഹർ നൽകിയ പരാതിയിൽ ബെംഗളൂരു ഹൈ ഗ്രൗണ്ട്സ് പോലീസാണ് കേസെടുത്തത്. പോസ്റ്റ് പിന്നീട് ഡിലീറ്റ്ചെയ്തു. ഇന്ദിരാഗാന്ധിയെ അവഹേളിക്കുന്നതും വിവിധ മത-സമുദായ വിഭാഗങ്ങളിൽ വിദ്വേഷം പരത്താൻ ലക്ഷ്യമിട്ടുള്ളതുമാണ് പോസ്റ്റെന്ന് പരാതിയിൽ ആരോപിച്ചു. എക്സ് ഹാൻഡിലിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കന്യകയായ ഭാര്യയെ തേടരുത്’; തന്റെപേരില്‍ വൈറലായ പരാമര്‍ശത്തില്‍ വ്യക്തതവരുത്തി പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്ര പറഞ്ഞതെന്ന പേരിലുള്ള ഒരു വാചകം ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വിവാഹത്തിനൊരുങ്ങുന്ന പുരുഷന്മാർക്കുള്ള ഉപദേശമെന്ന മട്ടിലുള്ള കാര്യമാണ് താരത്തിന്റെ പേരില്‍ പ്രചരിച്ചത്.സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ വിശ്വസിച്ച് പ്രിയങ്ക ചോപ്രയ്ക്കെതിരെ പലകോണുകളില്‍ നിന്ന് വിമർശനവും ഉയർന്നിരുന്നു.ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. ‘
കന്യകയായ ഭാര്യയെ തേടരുത്. പകരം നല്ല പെരുമാറ്റമുള്ള സ്ത്രീയെ സ്വന്തമാക്കൂ. കന്യകാത്വം ഒരു രാത്രി കൊണ്ട് ഇല്ലാതാകും. എന്നാല്‍ നല്ല പെരുമാറ്റം എക്കാലവും നിലനില്ക്കും’ -ഇതാണ് പ്രിയങ്ക ചോപ്ര പറഞ്ഞതെന്ന തരത്തില്‍ പ്രചരിച്ചത്. ഇങ്ങനെയൊരു കാര്യം താൻ പറഞ്ഞിട്ടില്ല എന്നാണ് പ്രിയങ്ക പറയുന്നത്.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വ്യാജമായ കാര്യമാണ് താൻ പറഞ്ഞതായി പ്രചരിക്കപ്പെട്ടത്. വ്യാജമായ കണ്ടന്റുകള്‍ നിർമ്മിക്കുന്നതാണ് ഇക്കാലത്ത് വൈറലാകാനുള്ള എളുപ്പവഴി.
ഒരു മിനിറ്റെടുത്ത് ഇത്തരം കാര്യങ്ങളുടെ സത്യാവസ്ഥ പരിശോധിക്കണമെന്നും പ്രിയങ്ക പറഞ്ഞു. തന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട ഒരുപോസ്റ്റിനൊപ്പമാണ് പ്രിയങ്ക ഇക്കാര്യങ്ങള്‍ കുറിച്ചത്.