ബംഗളൂരു: മകൻ വൃദ്ധ സദനത്തിലാക്കിയ ദമ്ബതികള്‍ ആത്മഹത്യ ചെയ്തു. ജെപി നഗർ എട്ടാം ഘട്ടത്തില്‍ സംഭവവൂളാരി ബശാശയ്ത 81 കാരനായ കൃഷ്ണമൂർത്തി, 74 കാരിയായ ഭാര്യ രാധ എന്നിവരാണ് മരിച്ചത്.മരുമകളുമായുള്ള പൊരുത്തക്കേട് കാരണം പ്രത്യേക വീട് ഒരുക്കണമെന്ന് ദമ്ബതികള്‍ മുമ്ബ് മകനോട് അഭ്യർഥിച്ചിരുന്നു.എന്നാല്‍ 2021ല്‍ മകൻ അവരെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേർത്തു.
2023ല്‍ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടർന്നു. കഴിഞ്ഞ മാസം മകൻ അവരെ വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേർത്തു. ഇതില്‍ മനംനൊന്ത് ദമ്ബതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തു; അതീവജാഗ്രതാ നിര്‍ദേശത്തിന്റെ മൂന്നാം ദിവസം
ബലാത്സംഗങ്ങളും കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അമേരിക്ക അതീവജാഗ്രതാ നിർദേശം നല്‍കിയതിന്റെ മൂന്നാം ദിവസം രാജസ്ഥാനിലെ വിനോദസഞ്ചാരകേന്ദ്രമായ ഉദയ്പുരില്‍ ഒരു ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തു.പ്രതിയെ പോലീസ് തിരയുന്നു.ഉദയ്പുരിലെ ഒരു ഹോട്ടലില്‍ പാർട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സിദ്ധാർത്ഥ് എന്നു പരിചയപ്പെടുത്തിയ ആള്‍ യുവതിയെ ഒരു അപാർട്മെന്റില്‍ എത്തിക്കുന്നതും ബലാത്സംഗം ചെയ്യുന്നതും. പ്രതി നിലവില്‍ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും പോലീസ് പറഞ്ഞു.
ജൂണ്‍ 22-ന് ഡല്‍ഹിയില്‍നിന്ന് ഉദയ്പുരിലെത്തിയ യുവതി അംബാമാത പ്രദേശത്തെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ടൈഗർ ഹില്ലിലുള്ള ഒരു കഫേയില്‍ നടന്ന പാർട്ടിയില്‍ യുവതി പങ്കെടുത്തു എന്നും അവിടെ വെച്ച് സിദ്ധാർത്ഥ് എന്നയാളെ പരിചയപ്പെട്ടെന്നും പോലീസ് പറഞ്ഞു.’അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രതി യുവതിയെ പുറത്തേക്ക് ക്ഷണിക്കുകയും പിന്നീട് സുഖേറിലുള്ള തന്റെ വാടക അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു.’
ഉദയ്പൂർ എസ്.പി യോഗേഷ് ഗോയല്‍ വ്യക്തമാക്കി.യുവതി ഹോട്ടലിലേക്ക് മടങ്ങണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും സിദ്ധാർത്ഥ് വിസമ്മതിച്ചു. ആ സമയത്ത് യുവതിയുടെ മൊബൈല്‍ ഫോണില്‍ ചാർജ് ഉണ്ടായിരുന്നില്ല. അപ്പാർട്ട്മെന്റില്‍ വെച്ച് സിദ്ധാർത്ഥ് ശാരീരിക ബന്ധത്തിന് ശ്രമിച്ചു എന്നും യുവതി എതിർത്തപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.