Home Featured ബെംഗളൂരു : വഴിയോരഭക്ഷണശാലയിൽ അതിക്രമിച്ചു കയറി മൂന്ന് പേരെ വീട്ടിക്കൊന്നു

ബെംഗളൂരു : വഴിയോരഭക്ഷണശാലയിൽ അതിക്രമിച്ചു കയറി മൂന്ന് പേരെ വീട്ടിക്കൊന്നു

by admin

ബെംഗളൂരു : കലബുറഗിയിലെ വഴിയോരഭക്ഷണശാലയിൽ അതിക്രമിച്ചു കയറി നടത്തിപ്പുകാരായ രണ്ടുപേരെയും പാചകക്കാരനെയും വെട്ടിക്കൊന്നു. കട നടത്തുന്ന സിദ്ധരുദ്ധ് (35), ജഗദീഷ് (33), പാചകക്കാരനായ രാമചന്ദ്ര (35) എന്നിവരെയാണ് ഏഴംഗ അജ്ഞാതസംഘം വെട്ടിക്കൊന്നത്. അർധരാത്രിയ്ക്കുശേഷം ഭക്ഷണശാലയിലെത്തിയ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് മൂവരെയും ആക്രമിക്കുകയായിരുന്നു.

സിദ്ധരുദ്ധം ജഗദീഷും വെട്ടേറ്റ് വീണ ഉടൻതന്നെ മരിച്ചു. പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രാമചന്ദ്രയെ പിന്നാലെ ചെന്നു ആക്രമിക്കുകയായിരുന്നു. 2024-ൽ നടന്ന ഒരു കൊലപാതകത്തിൽ സിദ്ധരുദ്ധം ജഗദീഷും പ്രതികളായിരുന്നു. ഈ സംഭവത്തിന്റെ പേരിലുള്ള വൈരാഗ്യമായിരിക്കണം ഇവരുടെ കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.

മയക്കുമരുന്ന് കേസ്: നടൻ കൃഷ്ണയെ അറസ്റ്റ് ചെയ്യാൻ പൊലീസ്; സമൻസ് നല്‍കിയിട്ടും ഹാജരായില്ല

മയക്കുമരുന്ന് കേസില്‍ റിമാൻഡില്‍ കഴിയുന്ന നടൻ ശ്രീകാന്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടൻ കൃഷ്ണയെ അറസ്റ്റ് ചെയ്യാൻ പൊലീസ്.സമൻസ് അയച്ചിട്ടും നടൻ ഹാജരായില്ല. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലാണെന്നും അടുത്ത ദിവസം ചെന്നൈയിലെത്തുമെന്നുമാണ് കൃഷ്ണ പൊലീസിനെ അറിയിച്ചത്. ഇതിനുശേഷം കൃഷ്ണയുടെ ഫോണ്‍ സ്വിച്ച്‌ ഓഫാണ്.ഒളിവില്‍ പോയതായി സംശയിക്കുന്നതിനാല്‍ കൃഷ്ണയെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ‘കഴുക്’ സിനിമയിലൂടെയാണ് കൃഷ്ണ ശ്രദ്ധേയനായത്.

അണ്ണാ ഡി.എം.കെയുടെ ഐ.ടി വിങ് ഭാരവാഹി പ്രദീപ് കുമാറാണ് നടൻമാരായ ശ്രീകാന്തിനും കൃഷ്ണക്കും കൊക്കെയ്ൻ എത്തിച്ച്‌ നല്‍കിയത്. മേയ് 22ന് ചെന്നൈ നുങ്കമ്ബാക്കത്തെ നിശാക്ലബില്‍ നടന്ന അടിപിടി കേസില്‍ അറസ്റ്റിലായ പ്രസാദിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് വിപണനത്തിന്റെ ചുരുളഴിഞ്ഞത്. പ്രസാദിന് ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ സേലം സങ്കഗിരി പ്രദീപ് കുമാർ, ഘാന സ്വദേശിയായ ജോണ്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. നിർമാതാവെന്ന നിലയിലാണ് പ്രസാദ് തമിഴ് സിനിമ മേഖലയിലെ പ്രമുഖരുമായി പരിചയപ്പെട്ടത്.

പബ്ബുകളും ഫാംഹൗസുകളും കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് പാർട്ടികള്‍ നടത്തിയാണ് പലരെയും പ്രസാദ് വലയില്‍ വീഴ്ത്തിയിരുന്നത്. പ്രസാദില്‍നിന്ന് സ്ഥിരമായി രണ്ട് നടികളും കൊക്കെയ്ൻ വാങ്ങി ഉപയോഗിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട ഓണ്‍ലൈൻ ഇടപാടുകളുടെ തെളിവുകളും പിടിച്ചെടുത്തു. ഭൂമി,ജോലി വാഗ്ദാന തട്ടിപ്പ് നടത്തിയ കേസുകളിലും പ്രസാദ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.അതേസമയം, റിമാൻഡില്‍ കഴിയുന്ന നടൻ ശ്രീകാന്ത് ചെന്നൈ എഗ്മോർ കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. ശ്രീകാന്തിനെ വിശദമായ ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച പൊലീസ് അന്വേഷണം തമിഴ് സിനിമ മേഖലയില്‍ ആശങ്ക പടർത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group