പാതിവഴിയിൽ പഠനം നിർത്തുന്ന ഹൈസ്കൂൾ വിദ്യാർഥികളുടെ എണ്ണം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് കേരളത്തിൽ. അതേസമയം, ഏറ്റവും കൂടുതൽ വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നത് കർണാടകത്തിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ടുപ്രകാരം കർണാടകത്തിൽ 22.2 ശതമാനം വിദ്യാർഥികൾ ഒൻപത്, പത്ത് ക്ലാസുകളിൽ എത്തുമ്പോഴേക്കും പഠനം നിർത്തുന്നു. കേരളത്തിൽ 3.14 ശതമാനം വിദ്യാർഥികൾമാത്രമാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തത്.
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിൽ ദക്ഷിണേന്ത്യയിൽ രണ്ടാമതായി ആന്ധ്രയാണ് (12.48 ശതമാനം). തെലങ്കാനയിൽ 11.43 ശതമാനം പേരും തമിഴ്നാട്ടിൽ 7.68 ശതമാനം പേരും ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നില്ല. ഇക്കാര്യത്തിൽ രാജ്യത്ത് ഒന്നാമത് ബിഹാറാണ്. ഇവിടെ 25.07 ശതമാനം പേരും ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നില്ല. രണ്ടാമത് അസമാണ് (25.07 ശതമാനം). ബംഗാളിൽ 17.87 ശതമാനം വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നു.കർണാടകയടക്കം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് അധികമുള്ള സംസ്ഥാനങ്ങൾ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കാൻ വീടുകൾ തോറും കയറിയിറങ്ങി ബോധവത്കരണം നടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം.
മെമു’വിലും പാമ്ബ്, ഭയപ്പാടില്‍ യാത്രക്കാര്‍; കൊല്ലംവരെ ‘യാത്ര ചെയ്ത’ പാമ്ബ് ഒടുവില്‍ പിടിയില്‍
സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ യാത്രക്കാരെ ഭയപ്പെടുത്തിയിരുന്ന പാമ്ബുകള്‍ തീവണ്ടിക്കുള്ളിലും കടന്നുകയറുന്നു.ചൊവ്വാഴ്ച വൈകീട്ട് 7.25-ന് കൊല്ലത്തേക്ക് പുറപ്പെട്ട മെമുവിലാണ് പാമ്ബിനെ കണ്ടത്.വിഷമില്ലാത്ത തവിടൻ വെള്ളിവരയനെയാണ് (Russell’s wolf snake) തീവണ്ടിയില്‍ കണ്ടത്. കൊല്ലംവരെ ‘യാത്രചെയ്ത’ പാമ്ബിനെ പിന്നീട് അധികൃതർ പിടികൂടി.പുനലൂരില്‍നിന്ന് തീവണ്ടി പുറപ്പെട്ടപ്പോള്‍ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരാണ് പാമ്ബിനെ കണ്ടത്.
വശത്തെ ഷട്ടറിനു സമീപത്തുകൂടി സീറ്റിന്റെ അടിയിലേക്ക് കയറുകയായിരുന്നു പാമ്ബ്. ഉടൻ യാത്രക്കാരെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റി. കൊല്ലത്തെ അഗ്നിരക്ഷാനിലയത്തില്‍ വിവരമറിയിക്കുകയും ചെയ്തു.കഴിഞ്ഞരണ്ടരമാസമായി പുനലൂർ റെയില്‍വേ സ്റ്റേഷനും പരിസരവും പാമ്ബുപേടിയിലാണ്. ഏപ്രിലില്‍ സ്റ്റേഷനിലെ ഒന്നാംനമ്ബർ പ്ലാറ്റ്ഫോമില്‍ തീവണ്ടിയിറങ്ങിയ അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശിനി ശ്രീലക്ഷ്മി(13)യെ പാമ്ബുകടിച്ചിരുന്നു. പിന്നീട് പലതവണയായി സ്റ്റേഷനില്‍ അണലി അടക്കമുള്ള പാമ്ബുകളെ കണ്ടെത്തിയിരുന്നു.