ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തില്‍ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവി(ആർസിബി)ന്റെ മാർക്കറ്റിങ് മേധാവി അടക്കം നാലുപേർ അറസ്റ്റില്‍.ആർസിബി മാർക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്ബനിയായ ‘ഡിഎൻഎ’യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തില്‍ ആർസിബി മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് കമ്ബനിയായ ഡിഎൻഎ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്. അതേസമയം, സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികള്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.ആർസിബിയുടെ ഐപിഎല്‍ കീരിടനേട്ടത്തിന്റെ ആഘോഷപരിപാടികള്‍ക്കിടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചത്.
സംഭവത്തില്‍ ബെംഗളൂരു പോലീസ് കമ്മിഷണർ ബി. ദയാനന്ദയുള്‍പ്പെടെ ഉന്നത പോലീസുദ്യോഗസ്ഥരുടെപേരില്‍ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണർ, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ കമ്മിഷണർ, ഡിസിപി (സെൻട്രല്‍), അസിസ്റ്റന്റ് പോലീസ് കമ്മിഷണർ, കബ്ബണ്‍പാർക്ക് പോലീസ് ഇൻസ്പെക്ടർ എന്നിവരെ സസ്പെൻഡ്ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ദുരന്തത്തെപ്പറ്റി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡി. കുഞ്ഞ ഏകാംഗകമ്മിഷൻ അന്വേഷിക്കുമെന്നും പറഞ്ഞു.റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, കർണാടക ക്രിക്കറ്റ് അസോസിയേഷൻ, ആഘോഷപരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎൻഎ നെറ്റ്വർക്ക് എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ്ചെയ്യാൻ നിർദേശംനല്‍കിയതായും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
മൂന്നരവയസ്സുകാരിയുടെ കണ്ണില്‍നിന്ന് മൂന്ന് സെന്റീമീറ്റര്‍ വലുപ്പമുള്ള വിരയെ നീക്കി
മൂന്നരവയസ്സുകാരിയുടെ കണ്ണില്‍നിന്ന് വിരയെ പുറത്തെടുത്തു. ഒറ്റപ്പാലം താലൂക്കാശുപത്രിയിലെ നേത്രരോഗ വിദഗ്ധരുടെ നേതൃത്വത്തിലാണ് മൂന്ന് സെന്റീമീറ്റർ നീളമുള്ള ഡയറോഫിലേറിയ എന്ന വിരയെ നീക്കംചെയ്തത്.ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ പെണ്‍കുട്ടിയുടെ കണ്ണിലാണ് കാഴ്ചശക്തിയെപ്പോലും ബാധിക്കാവുന്ന വിരയെ കണ്ടെത്തിയത്.താലൂക്കാശുപത്രിയുടെ ഒപിയില്‍ കണ്ണ് വല്ലാതെ ചുവക്കുന്ന പ്രശ്നവുമായാണ് പെണ്‍കുട്ടിയും രക്ഷിതാവുമെത്തിയിരുന്നത്.
ഡോക്ടർമാരായ എം. അണിമയും ടി.വി. സിത്താരയും ചേർന്ന് കുട്ടിയെ വിശദ പരിശോധനയ്ക്ക് വിധേയയാക്കി. കണ്ണിന്റെ പുറംപാളിയില്‍ (കണ്‍ജക്റ്റൈവ) ചലിക്കുന്ന സ്ഥിതിയിലായിരുന്നു വിര. തുടർന്ന് ഡോക്ടർമാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയനടത്തി വിരയെ പുറത്തെടുത്തു.സാധാരണ ഭക്ഷണത്തിലൂടെയും കൊതുകിലൂടെയുമാണ് ഇവ ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. കണ്ണിലായതുകൊണ്ട് പെട്ടെന്ന് കണ്ടെത്താനായെങ്കിലും കുട്ടിയുടെ കണ്ണില്‍നിന്ന് വിരയെ നീക്കുകയെന്നത് ശ്രമകരമായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. ഇവ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും സഞ്ചരിക്കും. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനായെന്ന് ഒറ്റപ്പാലം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻജോണ്‍ ആളൂർ പറഞ്ഞു.