രാത്രി 8 മുതൽ 10 വരെ ദീപാവലി പടക്കങ്ങൾ പൊട്ടിക്കുന്നതിന് കർണാടക നിയന്ത്രണം ഏർപ്പെടുത്തി ഈ ദീപാവലി ആഘോഷത്തിൽ രാത്രി 8 മണിക്കും 10 മണിക്കും ഇടയിൽ മാത്രം പടക്കം പൊട്ടിക്കുന്നത് നിയന്ത്രിക്കണമെന്ന് കർണാടക സംസ്ഥാന സർക്കാർ ഏറ്റവും പുതിയ തീരുമാനത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അടുത്തിടെ അത്തിബെലെയിലുണ്ടായ ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് സംഭവിക്കുന്നത്, പടക്കം പൊട്ടിത്തെറിച്ച് 17 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് പടക്കം പൊട്ടിക്കുന്നതിനുള്ള രണ്ട് മണിക്കൂർ നിയമം നടപ്പാക്കാൻ സംസ്ഥാനത്തൊട്ടാകെയുള്ള അധികാരികൾ, പൗര ഏജൻസികൾ, കോർപ്പറേഷനുകൾ എന്നിവയ്ക്ക് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് നിർദ്ദേശം നൽകി.
യു ട്യൂബറെ ഹണിട്രാപ്പില്‍ കുടുക്കി പണവും കാറും തട്ടിയെടുത്ത സംഭവം; രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
യു ട്യൂബറെ ഹണിട്രാപ്പില്‍ കുടുക്കി പണവും കാറും തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കല്‍ പി.എസ്. അഭിലാഷ് (28),കൊല്ലം കൈതോട് നിലമേല്‍ നൗഫല്‍ മൻസിലില്‍ അല്‍ അമീൻ (23),ഇടുക്കി ശാന്തൻപാറ ചെരുവില്‍ പുത്തൻവീട്ടില്‍ പി. ആതിര (28),ഇടുക്കി വാളറ കാട്ടാഞ്ചേരി കെ.കെ. അക്ഷയ (21) എന്നിവരാണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറയിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് നാലു പേരെയം പൊലീസ് പിടികൂടിയത്.
യൂ ട്യൂബറും ഫാമിലി കൗണ്‍സലറുമായ മഞ്ചേരി സ്വദേശിയാണ് തട്ടിപ്പിനിരയായത്. മദ്ധ്യവയസ്‌കനായ ഇയാളെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കൗണ്‍സലിങ് വേണമെന്നു പറഞ്ഞ് കൂത്താട്ടുകുളത്തെ വാടക മുറിയിലേക്ക് അക്ഷയ വിളിച്ചുവരുത്തി. അവിടെവച്ച് അക്ഷയ നല്‍കിയ പാനീയം കുടിച്ച് ഇയാള്‍ മയങ്ങുകയും. എഴുന്നേറ്റപ്പോള്‍ തട്ടിപ്പുസംഘത്തിലെ നാലു പേരും ചേര്‍ന്ന് നഗ്‌നയായ ആതിരയെ ഒപ്പം നിറുത്തി ഫോട്ടോയും വീഡിയോയുമെടുത്തു. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അക്കൗണ്ടിലുണ്ടായിരുന്ന 14000 രൂപ ഗൂഗിള്‍ പേ വഴി കൈക്കലാക്കുകയും ചെയ്തു.
ഇയാളുടെ രണ്ടുലക്ഷം രൂപ വില വരുന്ന കാറും പ്രതികളുടെ പേരില്‍ എഴുതി വാങ്ങി.തുടര്‍ന്ന് ഇയാള്‍ കൂത്താട്ടുകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനും വാഹനത്തിന്റെ ജി.പി.എസ് ലൊക്കേഷനും വഴി പ്രതികളുടെ താമസസ്ഥലം കണ്ടെത്തി. രാത്രിയോടെ പൊലീസ് ഇവരെ പിടികൂടി. ഇവര്‍ വേറെയും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡി.വൈ.സ്.പി ടി.ബി. വിജയൻ,ഇൻസ്‌പെക്ടര്‍ എം.എ. ആനന്ദ് എന്നിവര്‍ പറഞ്ഞു.