ബംഗ്ലൂരുവിലെ സൗധ ലേഔട്ടില്‍, സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുകയും ടെറസില്‍ സ്വയംഭോഗം ചെയ്യുകയും ചെയ്ത കേസില്‍ ഒരാള്‍ പിടിയിലായി.ഇയാളുടെ മുഴുവന്‍ പ്രവൃത്തിയും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.വീ്ട് വാടകയ്‌ക്കെടുക്കാനെന്ന വ്യാജേന അജ്ഞാതന്‍ ബാംഗ്ലൂരുവിലെ ചില പ്രദേശങ്ങളില്‍ സന്ദര്‍ശിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
സ്ത്രീകള്‍ കുളിക്കുന്നതിനിടെ രഹസ്യമായി വീഡിയോ പകര്‍ത്തിയെന്ന കേസില്‍ ഇയാള്‍ക്ക് എതിരെ പോലീസില്‍ സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു.രാജഗോപാല്‍നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടാനുമുള്ള തിരച്ചില്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
മറ്റൊരു കേസില്‍ 2022-ല്‍, മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഒരു പ്രദേശത്ത് നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ഒരാളെ പിടികൂടിയിരുന്നു. സംഭവം സിസിടിവിയില്‍ പതിഞ്ഞതോടെ ഗൗസ്പുരയിലെ താമസക്കാരിലൊരാള്‍ അജ്ഞാതര്‍ക്കെതിരെ പരാതി നല്‍കി. സെപ്തംബര്‍ 3ന് അജ്ഞാതന്‍ കൃത്യം നടത്തിയെന്ന് പരാതിക്കാരന്‍ പറയുന്നു. പിന്നീട്, ആ വ്യക്തിയെ അറസ്റ്റ് ചെയ്തപ്പോള്‍, പ്രതികള്‍ വെറുതെ വീടുകളില്‍ കയറി വസ്ത്രങ്ങളുമായി ഓടിപ്പോയില്ലെന്നാണ് പോലീസ് പറഞ്ഞത്.
കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പമ്ബ് ജീവനക്കാരനെ വളഞ്ഞിട്ട് തല്ലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ പെട്രോള്‍ പമ്ബ് ജീവനക്കാരനെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു.കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. പമ്ബുടമ മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അക്രമം. കുപ്പിയില്‍ പെട്രോള്‍ നല്‍കരുതെന്ന് കര്‍ശന നിര്‍ദേശം ലഭിച്ചിരുന്നതിനാല്‍ പെട്രോള്‍ നല്‍കാൻ ജീവനക്കാര്‍ തയ്യാറായില്ല.
അത്യാവശ്യമാണെങ്കില്‍ കാനില്‍ പെട്രോള്‍ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അംഗീകരിച്ച കുട്ടികള്‍ കാനില്‍ പെട്രോള്‍ വാങ്ങി മടങ്ങി. തുടര്‍ന്ന്, ആറിലധികം കുട്ടികള്‍ കൂട്ടത്തോടെ എത്തി വാക്കേറ്റവും ഒടുവില്‍ കയ്യാങ്കളിയിലും എത്തുകയായിരുന്നു. ഏത് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് കൃത്യമായി മനസിലായിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. മര്‍ദനമേറ്റ പമ്ബ് ജീവനക്കാരൻ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.