ബെംഗളൂരു: അന്താരാഷ്ട്ര വികലാംഗ ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വികലാംഗർ നടത്തുന്ന രണ്ട് കഫേകൾ ആരംഭിച്ചു.എയർപോർട്ട് പരിസരത്ത് സ്ഥിതി ചെയ്യുന്ന മിട്ടി കഫേയാണ് ശാരീരികവും ബൗദ്ധികവും വൈകാരികവുമായ വൈകല്യങ്ങളുള്ള മുതിർന്നവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും അന്തസ്സിനുമായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം.
കഫേകളിൽ ബ്രെയിലി നിർദ്ദേശങ്ങൾ (അഥവാ അന്തരായവർക്ക് വായിക്കാൻ സഹായികമായ ലിബി), ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ, പ്ലക്കാർഡുകൾ, റാമ്പുകൾ എന്നിവയുണ്ട്, കൂടാതെ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഇവിടെ മൂന്ന് ഷിഫ്റ്റുകളിലായാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മിട്ടി കഫേ എന്ന സ്ഥാപനം ഇന്ത്യയിലുടനീളം 25 കഫേകൾ നടത്തുകയും വികലാംഗർക്ക് ജോലി നൽകുകയും ചെയ്യുന്നുണ്ട്.കഫേയിൽ ഭിന്നശേഷിക്കാരായ വ്യക്തികളെ നിയമിക്കുകയും അവർക്ക് പരിശീലനവും താമസസൗകര്യവും നൽകുകയും ചെയ്യുന്നുവെന്ന് മിറ്റി കഫേയുടെ സ്ഥാപക അലീന ആലം പറഞ്ഞു.
വറൈറ്റി!, വിവാഹം പൊടിപൊടിയ്ക്കാൻ വിമാനം മുഴുവൻ ബുക്ക് ചെയ്ത് ദമ്പതികൾ
വിവാഹ ചടങ്ങ് വ്യത്യസ്തമായ രീതിയിൽ എങ്ങനെ ആഘോഷിക്കാമെന്നാണ് പലരും ആലോചിക്കുന്നത്. വിവാഹം വ്യത്യസ്തമാക്കാൻ ലക്ഷങ്ങൾ ചെലവാക്കാനും പലരും മടിയ്ക്കാറില്ല. അതിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾക്ക് ഇപ്പോൾ പ്രിയമേറെയാണ്. ചെലവ് കുറച്ച് കൂടിയാലെന്താ എല്ലാവരുമൊന്ന് കണ്ട് വൈറലാകട്ടെ എന്നാണ് പലരും കരുതുന്നത്.
അത്തരമൊരു കല്യാണമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ട്രെൻഡ്. എങ്ങനെ വിവാഹം വ്യത്യസ്തമാക്കാം എന്നാലോചിച്ച് ദമ്പതികൾ ഒടുവിൽ എത്തിയത് ഒരു വിമാനത്തിലേക്കാണ്. വിമാനം മുഴുവൻ ബുക്ക് ചെയ്ത് ബന്ധുക്കളോടൊപ്പം യാത്ര ചെയ്താണ് വിവാഹം അടിപൊളിയാക്കിയത്. രാജസ്ഥാനിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് യുവതിയും ഭർത്താവും വിമാനം ബുക്ക് ചെയ്തത്.
പിന്നീട് കുടുംബം നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ശ്രേയ ഷാ എന്ന യുവതിയാണ് തന്റെ അക്കൗണ്ടിൽ നിന്ന് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ബന്ധുക്കളോടൊപ്പം വധൂവരന്മാരും വിമാനത്തിൽ ഇവർക്കൊപ്പമാഘോഷിക്കുന്നു. സഹോദരിയുടെ വിവാഹമാണ്, അതുകൊണ്ട് വിമാനം മുഴുവൻ ബുക്ക് ചെയ്യുന്നതെന്നും യുവതി വീഡിയോയിൽ പറയുന്നു.
ഇൻസ്റ്റാഗ്രാമിൽ 10.1 ദശലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. അതേസമയം, വീഡിയോക്കെതിരെ വിമർശനവും വന്നു. സമ്പന്നത മറ്റുള്ളവരെ കാണിയ്ക്കാനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും എല്ലാവരും അഭിനയിക്കുകയാണെന്നും ചിലർ കമന്റ് ചെയ്തു. രാജസ്ഥാനിലെ ജയ്സാൽമീറിലെ അതിഗംഭീരമായ ഹൽദി ചടങ്ങും യുവതി പിന്നീട് പോസ്റ്റ് ചെയ്തു.