Home Featured ജീവനക്കാരെ പിരിച്ചുവിട്ടതല്ല, സ്വയം രാജിവച്ചതെന്ന് ആമസോൺ; അന്വേഷണത്തിന് തൊഴിൽ മന്ത്രാലയം

ജീവനക്കാരെ പിരിച്ചുവിട്ടതല്ല, സ്വയം രാജിവച്ചതെന്ന് ആമസോൺ; അന്വേഷണത്തിന് തൊഴിൽ മന്ത്രാലയം

by കൊസ്‌തേപ്പ്

ദില്ലി: ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജിയെ കുറിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തും. പിരിച്ച് വിട്ടതല്ലെന്നും ജീവനക്കാർ സ്വമേധയ രാജിസമർപ്പിച്ചതാണെന്നുമുള്ള കന്പനിയുടെ വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണം.   പതിനായിരത്തിലധികം തൊഴിലാളികളെയാണ് ആമസോണ്‍ ലോകത്ത് ആകമാനമുള്ല തങ്ങളുടെ കമ്പനികളില്‍ നിന്ന് അടുത്തിടെ പിരിച്ചുവിട്ടത്. 

ഇതിന് പിന്നാലെ കന്പനിയുടെ ഇന്ത്യയിലെ ജീവനക്കാരില്‍ ചിലർക്ക് സ്വയം പിരിഞ്ഞുപോകാനുള്ള നോട്ടീസ് കിട്ടിയിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം വിഷയത്തില്‍ ഇടപെടുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് തൊഴില്‍ മാനദണ്ഡങ്ങൾ ലംഘിച്ചാണോ ആമസോണ്‍ നടപടിയെന്ന് മന്ത്രാലയം പരിശോധിക്കും. വിഷയത്തില്‍ നേരത്തെ തന്നെ കേന്ദ്രസർക്കാർ ആമസോണിന് നോട്ടീസ് നല്‍കിയിരുന്നു. 

എന്നാല്‍ പിരിച്ചുവിടലെന്ന ആരോപണം തള്ളിയ കമ്പനി ജീവനക്കാര്‍ സ്വയം പിരിഞ്ഞ് പോയതാണെന്ന് സർക്കാരിന് മറുപടി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി  ആമസോണില്‍ നിന്ന് അടുത്തിടെ രാജിവെച്ച ജീവനക്കാരുമായി അന്വേഷണസംഘം സംസാരിക്കും. ബെഗലൂരുവിലെ ഭക്ഷണവിതരണ സേവനം 2022 അവസാനത്തോടെ നിർത്തുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

വിദ്യാർത്ഥികള്‍ക്കായുള്ള ആമസോണ്‍ അക്കാദമിയും ഉടന്‍ പൂട്ടിയേക്കും. ഈ സാഹചര്യത്തില്‍ പല ജീവനക്കാർക്കും ജോലി നഷ്ടമാകാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.  തൊഴില്‍ ചൂഷണത്തിനെതിരെ അടുത്തിടെ ജീവനക്കാര്‍ പരസ്യ പ്രതിഷേധത്തിനിറങ്ങിയതും ആമസോണിന് തിരിച്ചടിയായിരുന്നു. കുറഞ്ഞ വേതനം 25000 രൂപ ആയി ഉയർത്തണം, എട്ട് മണിക്കൂർ ജോലി സമയം നിശ്ചയിക്കണം അടക്കമുള്ള ആവശ്യങ്ങള്‍ ഉയർത്തിയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.

ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആമസോൺ തീരുമാനിച്ചിരുന്നു. ഡിസംബർ 29 ആയിരിക്കും കമ്പനിയുടെ അവസാന പ്രവർത്തി ദിവസമെന്ന് ആമസോൺ റെസ്റ്റോറന്റ് പങ്കാളികളെ അറിയിച്ചു. ബിസിനസ് പ്രവർത്തനം വിശദമായി വിലയിരുത്തിയ ശേഷമാണ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. 2022 ഡിസംബർ 29 ന് ശേഷം ആമസോൺ ഫുഡ് വഴി ആർക്കും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയില്ല. 3000ത്തിലധികം റെസ്റ്റോറന്റ് പാർട്ണർമാർ ഇന്ത്യയിലുള്ള കമ്പനിയാണിത്. 

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് റാഗ് ചെയ്തു; രക്ഷപ്പെടാന്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്നും ചാടി; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

ഗുവഹത്തി: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നിരന്തരമായ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍തഥി ഹോസ്റ്റലിന് മുകളില്‍ നിന്നും ചാടി.റാഗിങ്ങില്‍ നിന്ന് രക്ഷപ്പെടാനായി ഹോസ്റ്റലിലെ രണ്ടാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.സര്‍വകലാശാലയിലെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥിയായ ആനന്ദ് ശര്‍മയാണ് ഹോസ്റ്റലിലെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്.അസമിലെ ദിബ്രുഗഡ് സര്‍വകലാശാലയിലാണ് സംഭവമുണ്ടായത്.ആനന്ദിനെ റാഗ് ചെയ്ത അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പൊലീസിന്റെ പിടിയിലായി.

ഗുരുതരമായി പരുക്കേറ്റ ആനന്ദ് ശര്‍മ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് ശര്‍മ നിരന്തരമായി സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിന് ഇരയായിരുന്നു എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.വിഷയത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ദ വിശ്വ ശര്‍മ്മ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയില്‍ ആനന്ദ് ശര്‍മ്മ മാതാപിതാക്കളെ വിളിച്ചപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിരന്തരമായി റാഗിങ് നടത്തുകയാണെന്നും മര്‍ദ്ദിക്കുകയാണെന്നും പരാതിപ്പെട്ടിരുന്നു.അന്വേഷണത്തെ തുടര്‍ന്ന് ക്യാമ്ബസിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായ നാലുപേരെയും മുമ്ബ് ക്യാമ്ബസില്‍ നിന്ന് പഠിച്ചു പോയ ഒരു വിദ്യാര്‍ത്ഥിയെയും അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group