Home Featured സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ ഡിയുടെ ആവശ്യത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം

സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ ഡിയുടെ ആവശ്യത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം

ന്യൂഡല്‍ഹി : സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം.കേസിലെ എല്ലാ പ്രതികളുടെയും വാദം കേട്ട ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള കേസ് ആയതുകൊണ്ട് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ കാരണത്താല്‍ വിചാരണ മാറ്റിയാല്‍ സമാനമായ ഹര്‍ജികളുടെ പ്രളയമാകും ഉണ്ടാവുകയെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. അസാധാരണമായ കേസ് ആണെങ്കില്‍ മാത്രമേ വിചാരണ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കി.

ജുഡീഷ്യറിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.അസാധാരണ കേസ് ആണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് കേസില്‍ വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ഇ.ഡിയുടെ ഹര്‍ജി പ്രാഥമിക ഘട്ടത്തില്‍ തന്നെ തള്ളണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.

കേരളത്തിന് വേണ്ടി കപില്‍ സിബലിന് പുറമെ, സീനിയര്‍ അഭിഭാഷകന്‍ സി.യു. സിംഗ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ഹാജരായി. തടസ ഹര്‍ജി നല്‍കിയിരുന്ന എം. ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകരായ സെല്‍വിന്‍ രാജ, മനു ശ്രീനാഥ് എന്നിവരാണ് ഹാജരായത്.

ബംഗളൂരില്‍ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

ബംഗളൂരു: സാമ്ബത്തിക പ്രശ്നങ്ങളുടെ പേരില്‍ രണ്ടര വയസുകാരി മകളെ മുക്കി കൊന്ന പിതാവ് ബംഗളൂരില്‍ അറസ്റ്റിലായി.ബംഗളൂരു കണ്ണൂരിലെ താമസക്കാരനായ രാഹുല്‍ പരമര്‍ ആണ് ബുധനാഴ്ച ബംഗളൂരു കെഎസ്‌ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായത്. ഗുജറാത്ത് സ്വദേശിയാണിയാള്‍.

കഴിഞ്ഞ 16 ന് കോലാറിനടുത്ത് ബംഗളൂരു-ചെന്നൈ ദേശീയപാതയ്ക്ക് സമീപം കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തില്‍ ഇയാളുടെ മകള്‍ ജിയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.ഐടി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രാഹുലിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. പിന്നീട് ബിറ്റ്കോയിന്‍ വ്യവസായത്തിലൂടെ 10 ലക്ഷത്തിലധികം രൂപയും ഇയാള്‍ക്ക് നഷ്ടപ്പെട്ടു.കടുത്ത സാമ്ബത്തിക പ്രതിസന്ധിമൂലം മകളെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു രാഹുല്‍ പദ്ധതിയിട്ടത്.

ഇതിനായി 15ന് രാവിലെ കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ഇയാള്‍ കോലാറിലേക്ക് പോയി. കോലാറിലെ കെണ്ടാട്ടി തടാകത്തില്‍ ജിയയുമായി ചാടിയെങ്കിലും ആഴമില്ലാത്തതിനാല്‍ ഇയാള്‍ മരിച്ചില്ല.മകളെ മുക്കി കൊന്നശേഷം ട്രെയിന് മുന്നില്‍ ചാടാനായി തീരുമാനിച്ചെങ്കിലും ഭയം നിമിത്തം മരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്‍മാറി.

തുടര്‍ന്ന് ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇയാള്‍ ട്രെയിനില്‍ യാത്ര ചെയ്തു. തന്‍റെ ബാഗും പണവും ആരോ മോഷ്ടിച്ചെന്ന് പറഞ്ഞ് രാഹുല്‍ ഭക്ഷണവും പണവും സഹയാത്രികരില്‍ നിന്ന് വാങ്ങിയിരുന്നു.ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ രാഹുലിന്‍റെ ഭാര്യ ഭവ്യ പരമര്‍ ബംഗളൂരു പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കെണ്ടേട്ടി തടാകത്തിന് സമീപം കണ്ടെത്തി രാഹുലിന്‍റെ കാര്‍ പോലീസ് കണ്ടെത്തി. കുട്ടിക്കൊപ്പം ഇയാളും മരിച്ചിരിക്കാമെന്ന് സംശയം തോന്നിയ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

മൂന്നു ദിവസത്തിന് ശേഷം, തന്നെയും ജിയയെയും ചില അക്രമികള്‍ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് രാഹുല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു കുടുംബാംഗത്തെ വിളിച്ചു. ബെംഗളൂരുവിലേക്ക് മടങ്ങാന്‍ കുറച്ച്‌ പണവും അവരോട് ആവശ്യപ്പെട്ടു. ഈ വിവരം പോലീസിന് ലഭിച്ചതോടെ ഇയാള്‍ പിടിയിലാവുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group