ദില്ലി: ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി പണം അയക്കുന്നവർ ശ്രദ്ധിക്കുക. ഉടനെ തന്നെ ഈ പേയ്മെന്റ് ആപ്പുകൾ എല്ലാം തന്നെ ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തിയേക്കാം. നിലവിൽ ഇത്തരത്തിലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത പേയ്‌മെന്റുകൾ നടത്താൻ കഴിയും. എന്നാൽ ഉടനെ ഈ സൗകര്യം അവസാനിക്കും എന്നാണ് റിപ്പോർട്ട്.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ), ഇടപാട് പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നതിനുള്ള വിഷയത്തിൽ റിസർവ് ബാങ്കുമായി ചർച്ച നടത്തിവരികയാണ്. ഡിസംബർ 31 മുതൽ ഇടപാടുകൾ പരിമിതപെടുത്തിയേക്കും എന്നാണ് റിപ്പോർട്ട്. 2022 നവംബറിൽ റിസ്ക് ഒഴിവാക്കാൻ എൻപിസിഐ) മൂന്നാം കക്ഷി ആപ്പ് ദാതാക്കൾക്കായി 30 ശതമാനം വോളിയം പരിധി നിർദ്ദേശിച്ചു.
എൻ പി സി ഐയും ആർ ബി ഐയുമായി ഇതിനകം തന്നെ ഇടപാടുകൾ പരിമിതപ്പെടുത്തുന്നതിന്റെ യോഗം ഇതിനകം നടന്നിട്ടുണ്ട്. എൻപിസിഐ ഉദ്യോഗസ്ഥരെ കൂടാതെ ധനമന്ത്രാലയത്തിലെയും ആർബിഐയിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നിലവിൽ, എൻ പി സി ഐ എല്ലാ ഓപ്ഷനുകളും വിലയിരുത്തുന്നതിനാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല.എന്നിരുന്നാലും, ഈ മാസം അവസാനത്തോടെ യു പി ഐ പേയ്‌മെന്റുകൾക്ക് പരിധി ഏർപ്പെടുത്തുന്നതിന്റെ സംബന്ധിച്ച് എൻ പി സി ഐ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2020-ലാണ് എൻപിസിഐ മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാവിന് യു പി ഐയിൽ കൈകാര്യം ചെയ്യുന്ന ഇടപാടുകളുടെ അളവിന്റെ പരിധി 30 ശതമാനം ആയിരിക്കുമെന്ന് നിർദ്ദേശം പുറപ്പെടുവിച്ചത്.
ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ
കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശുപാർശ. 56-ൽ നിന്ന് 58 ആക്കി പെൻഷൻ പ്രായം ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്റ്റാര്‍ ജനറൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി.ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് കത്ത് നൽകിയത്.
ചീഫ് ജസ്റ്റീസ് നിയോഗിച്ച ജഡ്ജിമാരുടെ സമിതി പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം രണ്ടു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. പെൻഷൻ പ്രായം ഉയർത്തുന്നത് ഹൈക്കോടതി പ്രവർത്തനത്തിന് ഗുണകരമാകുമെന്നാണ് ശുപാർശയിൽ പറയുന്നത്.
പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നത് വഴി പരിചയ സമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്താനാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ വേഗം തീരുമാനമെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബര്‍ 25-നാണ് രജിസ്ട്രാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് കത്ത് നൽകിയത്.