തിങ്കളാഴ്ച രാവിലെ ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിൽ വാഹനമിടിച്ച് പുള്ളിപ്പുലി ചത്തതായി അധികൃതർ അറിയിച്ചു.ബംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ പടിഞ്ഞാറ് രാമനഗര ജില്ലയിലെ ജിഗേനഹള്ളിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ പുലിയുടെ തല തകർന്നു. മൃഗം രക്തം വാർന്നു തൽക്ഷണം മരിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥർ മൃഗത്തെ ഇടിച്ച വാഹനം തിരിച്ചറിയാൻ ശ്രമിത്തിലാണ്.മണിക്കൂറുകൾക്ക് ശേഷം വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്.വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
പുതുതായി നിർമ്മിച്ച 10-വരി എക്‌സ്പ്രസ് വേയിൽ വന്യജീവികൾ നേരിടുന്ന അപകടങ്ങളെ റോഡ്‌കിൽ എടുത്തുകാണിക്കുന്നു. വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ കഴിയുന്ന ഹംപുകളൊന്നുമില്ല. ഇതുമൂലം വാഹനമോടിക്കുന്നത് അമിതവേഗതയിലാണ്. എക്‌സ്പ്രസ് വേയിൽ പ്രാദേശിക ഗ്രാമീണർക്കായി അണ്ടർപാസുകൾ ഉണ്ടെങ്കിലും, രണ്ട് നിർദ്ദിഷ്ട അനിമൽ ക്രോസിംഗുകൾ ഇനിയും വരാനുണ്ട്.
വന്യജീവികളുടെ സ്ഥിരമായ സഞ്ചാരം കാണുന്ന രണ്ട് സെൻസിറ്റീവ് പ്രദേശങ്ങൾ വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. രാമദേവര ബേട്ടയ്ക്ക് സമീപമുള്ള ഹണ്ടിഗുണ്ടി വനമേഖലയിലാണ് പുലിയെ കാണുന്നത്. ബന്നാർഗട്ടയെ സാവൻദുർഗയുമായി ബന്ധിപ്പിക്കുന്ന ആന ഇടനാഴിയുടെ ഭാഗമാണ് ബിദാദിക്ക് സമീപമുള്ള ഹൾട്ടർ റിസർവ് ഫോറസ്റ്റ്.
കൈക്കൂലി നല്‍കുന്നതും കുറ്റം, ഇഡിയ്ക്ക് കേസെടുക്കാനുള്ള അധികാരമുണ്ടെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും ഇഡിയ്ക്ക് നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. കൈകൂലി നല്‍കുന്നവര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡിയ്ക്ക് കേസെടുക്കാം എന്നാണ് കോടതി നിര്‍ദേശം.അഴിമതി നിരോധന നിയമ പ്രകാരം കൈക്കൂലി നല്‍കുന്നതും കുറ്റകരമാണ് കൂടാതെ ഇത് പിഎംഎല്‍എ നിയമപരിധിയല്‍ വരും കോടതി അറിയിച്ചു.
ഇഡി ചെന്നൈ സോണല്‍ ഓഫീസ് നല്‍കിയ ഹര്‍ജിയിന്മേലായിരുന്നു സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.അതേ സമയം ബലാത്സംഗ കേസുകളില്‍ രണ്ട് വിരല്‍ പരിശോധന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അതിജീവിതമാരെ വീണ്ടും ഇരകളാക്കുന്നതാണ് രണ്ട് വിരല്‍ പരിശോധനയെന്ന നിരീക്ഷണത്തിന്മേലായിരുന്നു നടപടി.
ശാസ്ത്രീയ അടിത്തറയില്ലാത്ത പരിശോധനയാണിതെന്ന് വ്യക്തമാക്കിയ കോടതി മെഡിക്കല്‍ കോളേജുകളിലെ പാഠ്യപദ്ധതിയില്‍ നിന്ന് ഇത് നീക്കണമെന്ന് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്,ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം. ബലാത്സംഗ കേസുകളില്‍ അതിജീവിതയുടെ ലൈംഗികാവയവത്തിനകത്ത് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതാണ് രണ്ടുവിരല്‍ പരിശോധന. തികച്ചു അശാസ്ത്രീയമായ ഈ പരിശോധന ഇപ്പോഴും നടക്കുന്നത് ദു:ഖകരമാണെന്നും കോടതി നിരീക്ഷിച്ചു.