ബംഗളൂരു: വടക്കുകിഴക്കല്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടകയില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ഗതാഗതവകുപ്പിന്‍റെ നടപടി വരുന്നു. ഇത്തരം ബസുകളുടെ രജിസ്‌ട്രേഷന്‍ കര്‍ണാടകയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. രജിസ്‌ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളില്‍ ഇത്തരം ബസുകളില്‍ കര്‍ശന പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
ഇത്തരത്തിലുള്ള രജിസ്ട്രേഷനില്‍ വാഹനങ്ങള്‍ ഓടുമ്ബോള്‍ നികുതിയിനത്തില്‍ കര്‍ണാടകക്ക് ഭീമമായ നഷ്ടമുണ്ടാകുന്നുവെന്നാണ് വകുപ്പ് അധികൃതര്‍ പറയുന്നത്. അതേസമയം, കര്‍ണാടക സര്‍ക്കാര്‍ നികുതി കുറക്കാന്‍ തയാറാകണമെന്ന് ബസ് ഉടമകളുടെ സംഘടനയായ കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. രജിസ്‌ട്രേഷന്‍ മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. പല ബസുകള്‍ക്കും ബാങ്ക് വായ്പയുള്ളതിനാല്‍ രജിസ്‌ട്രേഷന്‍ മാറ്റല്‍ അപ്രായോഗികമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനുള്ളിലും ബംഗളൂരുവില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര സ്വകാര്യ ബസുകളില്‍ വലിയൊരു വിഭാഗവും നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ഇതോടെ നികുതിയിനത്തില്‍ വലിയ വരുമാനനഷ്ടമാണ് കര്‍ണാടകക്കുണ്ടാകുന്നത്.
കര്‍ണാടകയിലെ നികുതിയുടെ ആറിലൊന്നു മാത്രമേ ഇത്തരം സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ അടക്കേണ്ടതുള്ളൂവെന്നതാണ് ഉടമകളെ ആകര്‍ഷിക്കുന്ന ഘടകം. ഏജന്‍റുമാര്‍ മുഖേനയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുന്നത്. നേരിട്ട് വാഹനം പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ നല്‍കുമ്ബോള്‍ ഇവ അപകടത്തില്‍പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനുള്‍പ്പെടെ ബുദ്ധിമുട്ട് നേരിടും.
ഭർത്താവിന്റെ കല്ലറയ്‍ക്ക് മുകളിൽ ‘വ്യഭിചാരി’ എന്ന് എഴുതിവച്ച് ഭാര്യ
സ്വന്തം ഭർത്താവ് മരിച്ചപ്പോൾ കല്ലറയിൽ ‘വ്യഭിചാരി’ എന്ന് എഴുതി വച്ച് ഒരു ഭാര്യ. തന്നെ വഞ്ചിച്ച ഭർത്താവിനോടുള്ള പ്രതികാരമായിട്ടാണ് ഭാര്യ കല്ലറയിൽ ഈ വാക്ക് എഴുതി വച്ചതത്രെ. കാനഡയിലുള്ള സ്ത്രീയാണ് ഭർത്താവിന്റെ കല്ലറയിൽ വ്യഭിചാരി എന്ന വാക്ക് എഴുതി വച്ചത്.
ഭർത്താവ് മരിച്ചത് സഹപ്രവർത്തകയുമായി സെക്സ് ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടർന്നാണത്രെ. ഇവരുടെ മകൻ തന്നെയാണ് റെഡ്ഡിറ്റിൽ ഇക്കാര്യം പങ്കുവച്ചത്. അതോടെ സംഭവം ആളുകൾ ശ്രദ്ധിച്ച് തുടങ്ങി. അമ്മ ചെയ്ത പ്രവൃത്തിയെ ന്യായീകരിച്ച് കൊണ്ടാണ് മകൻ റെഡ്ഡിറ്റിൽ പോസ്റ്റ് ഇട്ടത്.
Am I The Asshole എന്ന പേജിലാണ് മകൻ ഈ അനുഭവം പങ്ക് വച്ചിരിക്കുന്നത്. ‘അത് മാറ്റണമെന്ന് തനിക്കില്ല എന്നും അത് ന്യായമാണോ’ എന്നും കൂടി മകൻ റെഡ്ഡിറ്റിൽ ആളുകളോട് അഭിപ്രായം ചോദിച്ചു. ദീർഘകാലമായി തന്റെ അച്ഛൻ സഹപ്രവർത്തകയുമായി പ്രണയബന്ധത്തിലാണ്. അതിൽ അവർ ഗർഭം ധരിക്കുകയും ചെയ്തു. ഈ ദാമ്പത്യത്തിൽ നിന്നും രക്ഷപ്പെട്ട് അവരോടൊപ്പം കാനഡയിലേക്ക് പോകാനായിരുന്നു അച്ഛന്റെ പദ്ധതി.
അങ്ങനെ അച്ഛൻ പോയി. എന്നാൽ, വിവാഹമോചനത്തിനുള്ള നടപടികളൊന്നും നടത്തുകയോ നിയമപരമായി വിവാഹമോചനം നേടുകയോ ചെയ്തിട്ടില്ല. അതിനെ കുറിച്ച് ആലോചിക്കുകയും അതുമായി മുന്നോട്ട് പോവാനുള്ള തയ്യാറെടുപ്പിലും ആയിരുന്നു. എന്നാൽ, അതിനിടെ സെക്സിലേർപ്പെടുന്നതിനിടയിൽ ഹൃദയാഘാതം വന്ന് അച്ഛൻ മരണപ്പെടുകയായിരുന്നു.
തന്റെ അമ്മയ്ക്ക് ഇതിലെല്ലാം വേദനയുണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്റെ കല്ലറയിൽ ‘ജോൺ ഡോയിയുടെ സ്നേഹമുള്ള ഓർമ്മകൾക്ക് വേണ്ടി’ എന്ന് എഴുതിയതിനൊപ്പം ‘വ്യഭിചാരി’ എന്ന വാക്ക് കൂടി ചേർക്കുകയായിരുന്നു. അച്ഛന്റെ സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും ഇത് കണ്ട് ദേഷ്യം വന്നു. എന്നാൽ, തനിക്ക് അതിൽ പ്രശ്നമൊന്നും തോന്നിയില്ല. കാരണം തന്റെ അച്ഛന്റെ യഥാർത്ഥ സ്വഭാവത്തെ ഉൾക്കൊള്ളുന്ന വാചകമാണ് അതെന്നാണ് താൻ കരുതുന്നത് എന്നാണ് മകൻ പറയുന്നത്.
ഏതായാലും നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്. ചിലരെല്ലാം അത് നന്നായി എന്ന് പറഞ്ഞപ്പോൾ ചിലർ അത് ശരിയായില്ല എന്നാണ് പറഞ്ഞത്.