Home Featured ‘ഇന്‍ഡ്യയില്‍ പല ആന്‍റിബയോടികുകളും രോഗികളില്‍ ഫലപ്രദമല്ല;ഞെട്ടിക്കുന്ന പഠന റിപോര്‍ട്; രോഗങ്ങളും പകര്‍ചവ്യാധികളും വര്‍ധിക്കാന്‍ സാധ്യത’

‘ഇന്‍ഡ്യയില്‍ പല ആന്‍റിബയോടികുകളും രോഗികളില്‍ ഫലപ്രദമല്ല;ഞെട്ടിക്കുന്ന പഠന റിപോര്‍ട്; രോഗങ്ങളും പകര്‍ചവ്യാധികളും വര്‍ധിക്കാന്‍ സാധ്യത’

by കൊസ്‌തേപ്പ്

ന്യൂഡെല്‍ഹി:  ന്യുമോണിയ, സെപ്‌റ്റിസീമിയ രോഗികള്‍ക്ക് ഐസിയുവില്‍ ചികിത്സിക്കാന്‍ കാര്‍ബപെനെം (Carbapenem) മരുന്ന് നല്‍കുന്നു.ഇത് വളരെ ശക്തമായ ഒരു ആന്റിബയോടികാണ്. എന്നാല്‍ ഇന്‍ഡ്യയിലെ പല രോഗികളിലും ഇത് പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപോര്‍ട്. ഉപയോഗശൂന്യമാണെന്ന് തെളിയിക്കുന്ന ഒരേയൊരു മരുന്ന് കാര്‍ബപെനെം മാത്രമല്ല. പല ബാക്ടീരിയ അണുബാധകളിലും, മിനോസൈക്ലിന്‍, എറിതോമൈസിന്‍, ക്ലിന്‍ഡാമൈസിന്‍ തുടങ്ങിയ പല മരുന്നുകളും പല രോഗികളിലും പ്രവര്‍ത്തിക്കുന്നില്ലെന്നും ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ച് (ICMR) പുറത്തിറക്കിയ പുതിയ റിപോര്‍ടില്‍ പറയുന്നു.

മരുന്നുകള്‍ക്കെതിരെ ബാക്ടീരിയയുടെ പ്രതിരോധം വര്‍ധിക്കുന്നതിന് നിരവധി കാരണങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണമില്ലാതെ പ്രധാന ആന്‍റിബയോടികുകള്‍ നല്‍കുന്നത്, യുക്തിസഹമായ അളവും രീതികളും ഇതില്‍ ഉള്‍പെടുന്നു. ആന്റി-മൈക്രോബയല്‍ റെസിസ്റ്റന്‍സ് (MAR) എന്ന് പേരിട്ടിരിക്കുന്ന ഐസിഎംആറിന്റെ അഞ്ചാമത്തെ റിപോര്‍ടാണിത്. 2021 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ രാജ്യത്തുടനീളമുള്ള ഐസിഎംആറിന്റെ നെറ്റ്‌വര്‍ക് ആശുപത്രികളില്‍ നിന്ന് ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയത്. മരുന്നുകളോട് പ്രതിരോധശേഷി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആറ് രോഗകാരികളായ (രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കള്‍) ഗ്രൂപുകളെ പഠനത്തില്‍ കണ്ടെത്തി.

ജീനോം സീക്വന്‍സിംഗും ജനിതക സവിശേഷതകളും ഉപയോഗിച്ചാണ് ഈ രോഗകാരികളെ തിരിച്ചറിഞ്ഞത്. നിലവിലുള്ള മരുന്നുകള്‍ക്കെതിരെ ആന്റിമൈക്രോബയല്‍ പ്രതിരോധം വര്‍ധിക്കുന്നതിനാല്‍ പല തരത്തിലുള്ള അണുബാധകള്‍ക്കും ചികിത്സ നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് പഠനത്തില്‍ പങ്കെടുത്ത ഐസിഎംആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ.കാമിനി വാലിയ പറഞ്ഞു. ആന്റി മൈക്രോബയല്‍ പ്രതിരോധം ഉടന്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ ഒരു പകര്‍ച്ചവ്യാധിയുടെ രൂപമെടുത്തേക്കാം. ഈ പ്രതിരോധം ഓരോ വര്‍ഷവും അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ധിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റിപോര്‍ട് അനുസരിച്ച്‌, ആന്‍റിബയോടിക് മരുന്നായ ഇമിപെനത്തിന്റെ എഎംആര്‍ 2016 ലെ 14 ശതമാനത്തില്‍ നിന്ന് 2021 ല്‍ 36 ശതമാനമായി വര്‍ധിച്ചു. ‘ഇ കോളി’ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയുടെ ചികിത്സയില്‍ ഈ മരുന്ന് ഉപയോഗിക്കുന്നു. ‘ക്ലെബ്‌സിയെല ന്യൂമോണിയ’ ചികിത്സയില്‍ ഉപയോഗിക്കുന്ന ചിലതരം ആന്റിബയോടികുകളുടെ ഫലപ്രാപ്തിയിലും കുറവുണ്ടായിട്ടുണ്ട്. 2016-ല്‍, ഈ രോഗത്തിന്റെ ചികിത്സയില്‍ നല്‍കിയ മരുന്നുകളുടെ പ്രഭാവം 65 ശതമാനമായിരുന്നു, ഇത് 2020 ല്‍ 45 ശതമാനമായും 2021 ല്‍ 43 ശതമാനമായും കുറഞ്ഞു.

ദേവിയ്ക്ക് നാവ് മുറിച്ചു നല്‍കി ; 40 കാരന്‍ ഗുരുതരാവസ്ഥയില്‍

ദേവിക്ക് ഭക്തിപൂര്‍വം സ്വന്തം നാവ് മുറിച്ച്‌ നല്‍കിയ മധ്യവയസ്‌കന്റെ നില അതീവ ഗുരുതരം. ഉത്തര്‍പ്രദേശിലെ കൗശാമ്ബിയിലാണ് സംഭവം. ശക്തിപീഠം കടധാമിലെ ശീതലാ ദേവിക്കായി നാവ് മുറിച്ച്‌ നല്‍കിയ ശേഷം ആരോഗ്യനില ഗുരുതരാവസ്ഥയിലായ മധ്യവയസ്‌കനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ജില്ലയിലെ പുരബ്ഷരീര ഗ്രാമത്തില്‍ താമസിക്കുന്ന ദുര്‍ഗ പ്രസാദിന്റെ മകനായ സമ്ബത്ത് (40) ആണ് ദേവിക്കായി സ്വന്തം നാവ് അറുത്ത് നല്‍കിയത്. കൃഷിക്കാരനായ ഇയാള്‍ ഭാര്യയോടൊപ്പമാണ് ക്ഷേത്രദര്‍ശനത്തിനായി എത്തിയത്. ദമ്ബതികള്‍ കുബ്രി ഘട്ടില്‍ ഗംഗയില്‍ മുങ്ങി. ഇതിനുശേഷം ഇരുവരും പ്രധാന ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടില്‍ വച്ച്‌ ഇയാള്‍ അപ്രതീക്ഷിതമായി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് സ്വന്തം നാവ് അറുത്തെടുക്കുകയായിരുന്നു.

അമിതമായ രക്തസ്രാവത്തെത്തുടര്‍ന്ന് തളര്‍ന്ന് വീണ ഇയാളെ ഭാര്യയും നാട്ടുകാരും ചേര്‍ന്ന് ഉടനടി ഇസ്മായില്‍പൂരിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചു. ഇയാളുടെ ആരോഗ്യനില തീരെ വഷളായതിനാല്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നിരീക്ഷണത്തിലാണെന്നും ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group