ബെംഗളൂരു : കുടക് (കൂർഗ്) ജില്ലയിലെ മടിക്കേരി താലൂക്കിന്റെ ചില ഭാഗങ്ങളിലും ദക്ഷിണ കന്നഡയിലെ ഏതാനും പ്രദേശങ്ങളിലും ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തിയ ഭൂചലനം ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഉണ്ടായ മൂന്നാമത്തെ ഭൂചലനമാണെന്ന് കുടക് ഡെപ്യൂട്ടി കമ്മീഷണർ ബി സി സതീഷ് പറഞ്ഞു.
ജൂൺ 23 ന്, റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഹാസൻ ജില്ലയെ ബാധിച്ചു. ഏതാനും മടിക്കേരി, കുശാൽനഗർ താലൂക്കുകളിൽ ഭൂചലനം അനുഭവപെട്ടു. ജൂൺ 26 നാണ് രണ്ടാമത്തെ ഭൂചലനം റിപ്പോർട്ട് ചെയ്തത്. റികർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയിരുന്നു. മടിക്കേരി താലൂക്കിലെ ഏതാനും പ്രദേശങ്ങളിലും ദക്ഷിണ കന്നഡ അതിർത്തി പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
“ഇത്തരത്തിലുള്ള ഭൂകമ്പം പ്രാദേശിക സമൂഹത്തിന് ഒരു ദോഷവും സൃഷ്ടിക്കുന്നില്ല, എന്നിരുന്നാലും പ്രാദേശികമായി നേരിയ കുലുക്കമുണ്ടാകാം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സീസ്മിക് സോൺ II-ൽ പതിക്കുന്നു, ടെക്സോണിക് മാപ്പ് അനുസരിച്ച് ഈ പ്രദേശത്തിന് ഘടനാപരമായ തടസ്സങ്ങളൊന്നുമില്ല. നിരീക്ഷിച്ച തീവ്രത മിതമായതിനാൽ സമൂഹം പരിഭ്രാന്തരാകേണ്ടതില്ല, കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു.