ബെംഗളുരു: ബസുകളിലും തീവണ്ടികളുടെ ലോക്കൽ കമ്പാർട്ട്മെൻറുകളിലും കയറി, വഴിയിൽക്കണ്ട വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച്, കിലോമീറ്ററുകളോളം നടന്ന് 278 ദിവസത്തെ യാത്ര. ഗ്രാമങ്ങളിൽ ടെൻറ് അടിച്ച് താമസിച്ചും ഗ്രാമവാസികളുടെ വീടുക ളിൽ അതിഥിയായി കഴിഞ്ഞും ജനങ്ങളെ അടുത്തറിഞ്ഞ ദിനങ്ങൾ ഇന്ത്യയുടെ ജനപദങ്ങളെ നേരിട്ടുകാണാൻ ഇറങ്ങിത്തിരിച്ച ബെംഗളൂരുവിലെ മലയാളി യുവാവ് 28 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് മടങ്ങിയെത്തി.
ബെംഗളൂരുവിലെ ബി.ടി. എം. സെക്കൻഡ് സ്റ്റേജിൽ താമസിക്കുന്ന കണ്ണൂർ പയ്യന്നൂർ രാമന്തളി സ്വദേശിയായ വിശാൽ വിശ്വനാഥ് ആണ് രാജ്യത്തിൻറ പല സംസ്കാരങ്ങളെ അടുത്തറി യാനായി “ഭാരത പര്യടനം നടത്തിയത്.
ബെംഗളൂരുവിൽ ഇവൻറ് മാനേജ്മെൻറ് ബിസിനസ് നടത്തുന്ന വിശാൽ കഴിഞ്ഞ ജൂലായ് 28-നാണ് യാത്ര തുടങ്ങിയത്. കോവിഡ്കാരണം ബിസിനസ് ഇല്ലാതായതോടെ വർഷങ്ങളായി ആഗ്രഹിച്ച യാത്രയ്ക്ക് തയ്യാറാവുകയായിരുന്നു. താമസി ക്കാനുള്ള ടെൻറും അത്യാവശ്യം വസ്ത്രങ്ങളും ഒരു ബാഗിലാക്കി പുറത്തിട്ട് ചെലവിനായി 12,000 രൂപയും കരുതിയായിരുന്നു പുറപ്പെട്ടത്. യാത്രയ്ക്ക് ടിക്കറ്റ് ബുക്കുചെയ്യുകയോ താമസിക്കാൻ ഹോട്ടൽമുറികൾ അന്വേഷിക്കുകയോ ചെയ്യാതെയുള്ള യാത്ര.
ബെംഗളൂരുവിൽനിന്ന് തീ വണ്ടിയിൽ ഗുവാഹാട്ടിയിലേക്കായിരുന്നു യാത്രയുടെ തുടക്കം. തുടർന്ന് അരുണാചൽ പ്രദേശിലേക്ക് നീങ്ങി. പക്ഷേ, കോവിഡ് നിയന്ത്രണങ്ങളിൽ പ്പെട്ട് അങ്ങോട്ടു പോകാനായി കൊൽക്കത്തയിലെത്തി യാത്ര തുടർന്നു. ഝാർഖണ്ഡ് പിന്നിട്ട് ബിഹാറിലെ ബോധ്ഗയയിലും ഉത്തർപ്രദേശിലെ വാരാണസിയിലുമെത്തി. അവിടെ നിന്ന് ഒരു വാഹനത്തിൽ ലിഫ്റ്റ് തരപ്പെടുത്തി ലഖ്നൗവിലെ ത്തി. പിന്നീട് ആഗ്രയും കണ്ട് ഡൽഹിയിലെത്തി.
അവിടെനിന്ന് ലഡാക്ക്, കശ്മീർ. ഉത്തരേന്ത്യയിലെ മുഴു വൻ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ കടന്ന് മഹാ രാഷ്ട്ര, ഗോവ, കർണാടക, തമി ഴ്നാട് വഴി കേരളത്തിലെത്തി കണ്ണൂരിലെ ജന്മനാട്ടിൽ യാത്ര അവസാനിപ്പിച്ചു.പണ്ടുമുതലേയുള്ള ആഗ്ര ഹമായിരുന്നു ഇന്ത്യ മുഴുവൻ യാത്രചെയ്യുകയെന്നത്. അതാ ണിപ്പോൾ സാധിച്ചത്. തട്ടുകട കളിൽനിന്നായിരുന്നു പലപ്പോ ഴും ഭക്ഷണം. കൈയിലുള്ള പണം തീർന്നപ്പോൾ ബെംഗളു രുവിൽനിന്ന് ഭാര്യ റിയ ചെറിയ തുക അയച്ചുതന്നെന്ന് 32-കാര നായ വിശാൽ പറഞ്ഞു.