ബംഗളുരു: തലയ്ക്ക് മതിയായ സംരക്ഷണം നൽകാത്ത നിലവാരമില്ലാത്ത ഹെൽമറ്റ് (ഹാഫ് അല്ലെങ്കിൽ ക്യാപ് ഹെൽമറ്റ്) ധരിച്ച് വാഹനമോടിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളിൽ ബോധവൽക്കരിക്കുകയും മുന്നറിയിപ്പ് നൽകുകയും തുടർന്ന് ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് പിഴ ഈടാക്കുകയും ചെയ്യുമെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബിആർ രവികാന്തേ ഗൗഡ വെള്ളിയാഴ്ച അറിയിച്ചു. ഹെൽമറ്റില്ലാതെ വാഹനമോടിച്ചാൽ ബെംഗളൂരുവിൽ 500 രൂപയാണ് പിഴ. പിറകിലിരിക്കുന്നവർക്കും നിരോധനം ബാധകമായിരിക്കും.
ഐഎസ്‌ഐ ഇതര ഹെൽമെറ്റുകളുടെ നിരോധനം ഒരിക്കൽ ഹ്രസ്വകാലത്തേക്ക് നടപ്പാക്കിയിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു. വിമർശകർ പറയുന്ന കാരണങ്ങളിലൊന്ന്, പോലീസ് ഉദ്യോഗസ്ഥർ തന്നെ ഹാഫ് അല്ലെങ്കിൽ ക്യാപ് ഹെൽമറ്റ് ധരിക്കുന്നു എന്നതാണ്.
നിലവാരമില്ലാത്ത ഈ ഹെൽമെറ്റുകൾ മൂലമുണ്ടാകുന്ന മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിരോധനം ഒരിക്കൽ കൂടി നടപ്പാക്കേണ്ട സമയമാണിതെന്ന് ട്രാഫിക് പോലീസുകാർ പറയുന്നു.
2021ൽ ഹെൽമറ്റ് ധരിക്കാത്ത 113 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. ഇവരിൽ 84 പേർ റൈഡർമാരായപ്പോൾ 29 പേർ പിറകിലിരുന്ന് യാത്ര ചെയ്തവരായിരുന്നു