
ബെംഗളുരു : കോവിഡ് വ്യാപ നം പരിധിവിട്ടാൽ സ്കൂളുകൾ വീണ്ടും അടച്ചേക്കുമെന്നു സു ചന നൽകി പ്രാഥമിക വിദ്യാ ഭ്യാസ മന്ത്രി ബി.സി.നാഗേഷ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ പെരുകുന്നതിനെ തുടർന്നാണിത്. എന്നാൽ കാ ത്തിരുന്നു സ്ഥിതിഗതികൾ വില യിരുത്തിയ ശേഷം നടപടിയെടു ത്താൽ മതിയെന്നാണ് നിലവി ലെ തീരുമാനം. വിദ്യാർഥികളും ടെ സുരക്ഷയാണ് സർക്കാരിന്റെ പ്രഥമ പരിഗണന.അടയ്ക്കേണ്ടി വന്നാൽ, സർ ക്കാർ സ്കൂളുകളിലും മറ്റും സമാന്തരമായി ക്ലാസുകൾ തുടരാനുള്ള നടപടിയെ കുറിച്ചും വി ദ്യാഭ്യാസ വകുപ്പ് ആലോചിച്ചു വരുന്നു.
രക്ഷിതാക്കളും കുട്ടികളും ഭയക്കേണ്ട സാഹചര്യമില്ല. ഒരു ബെഞ്ചിൽ ഒരു വിദ്യാർഥിയെ മാത്രം ഇരു ത്തുന്നതു പോലുള്ള സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കുമെ ഇന്ന് മന്ത്രി പറഞ്ഞു.
• ഇതിനിടെ ചിക്കമഗളൂരു കൊപ്പ സീഗോഡിലെ ജവാഹർ നവോദയ റസിഡൻഷ്യൽ സ്കൂ ളിൽ കോവിഡ് ബാധിതരുടെ എണ്ണം 107 ആയി ഉയർന്നു. ഞാ യറാഴ്ച വരെ 69 പേർക്കായിരു ഒന്നു കോവിഡ്. ഇന്നലെ 38 പേർ ക്കു കൂടി പോസിറ്റീവായി
ക്ലസ്റ്ററുകളാകുന്ന സ്കൂളുകൾ ക്കായി പ്രത്യേക സുരക്ഷാ മാന ദണ്ഡങ്ങൾ സ്വീകരിക്കുമെന്നും കലക്ടറുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും മന്ത്രി പറ ഞ്ഞു. ഇന്നും നാളെയുമായി ഇത്തരം ക്ലസ്റ്ററുകൾ നേരിട്ടു സന്ദർശിക്കുമെന്നും മന്ത്രി പറ ഞ്ഞു. എല്ലാ ആഴ്ചയും 5% സ്കൂൾ വിദ്യാർഥികളെ പരി ശോധനയ്ക്ക് വിധേയമാക്കാ നാണ് തീരുമാനം.ഇലക്ട്രോണിക് സിറ്റിയി ലെ നെട്ടൂർ ടെക്നിക്കൽ ട്രെയി നിങ് കോളജിലും ഹോസ്റ്റലി ലുമായി 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്