Home covid19 “അതീവ ജാഗ്രത “: ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത് കർണാടകയിൽ : യാത്ര മാനദണ്ഡങ്ങൾ പരിഷ്കരിച്ച് സർക്കാർ

“അതീവ ജാഗ്രത “: ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത് കർണാടകയിൽ : യാത്ര മാനദണ്ഡങ്ങൾ പരിഷ്കരിച്ച് സർക്കാർ

by admin

ബെംഗളൂരു : കർണാടകയിൽ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ കേസാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്ന് കർണാടകയിൽ എത്തിയ 66ഉം 46ഉം വയസ്സുള്ള രണ്ടു പുരുഷന്മാരിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് സർക്കാർ അറിയിച്ചു.

ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്സ് കൺസോർഷ്യ (ഐഎൻഎസ്എസിഒജി)മാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. പത്തു പേരുടെ ഫലം ലഭിക്കാനുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രലയം അറിയിച്ചു.വിദേശത്തു നിന്നെത്തുന്ന എല്ലാ യാത്ര ക്കാരെയും ആർടിപിസി ആർ പരിശോധനയ്ക്ക് വി ധേയമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ കഴിഞ്ഞ ദിവസം വ്യക്തമാ ക്കിയിരുന്നെങ്കിലും, വിമാന ത്താവളത്തിൽ ഇന്നലെ പരിശോധിച്ചത് ഒമിക്രോൺ പട്ടികയിലുള്ള രാജ്യങ്ങ ളിൽ നിന്നു വന്നവരെ മാത്രം.ഇതിനു പുറമേ ഒമിക്രോൺ വ്യാപനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ മാത്രം കർശന പരിശോധനയ്ക്ക് വിധേയമാക്കിയാൽ മതിയെന്ന കേന്ദ്ര മാർഗനിർദേശം കർണാടക ഉത്തരവായി ഇറക്കിയിട്ടുമുണ്ട്.

ഒമൈക്രോണ്‍ വ്യാപനമുള്ള ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 11 വിമാനങ്ങളിലായി ഇന്നലെ മാത്രം ഇന്ത്യയിലെത്തിയത് 3470 പേരെന്ന് കേന്ദ്രസര്‍ക്കാര്‍.ഇവരില്‍ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്ബിളുകള്‍ ജനിതകശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്.പരിശോധനാഫലം ലഭിക്കാന്‍ രണ്ടു ദിവസം എടുത്തേക്കുമെന്നാണ് സൂചന. നെതര്‍ലാന്‍ഡ്‌സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഡല്‍ഹിയിലെത്തി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച നാലുപേര്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ ചികില്‍സയിലാണ്. കോവിഡ് സ്ഥിരീകരിക്കാത്ത മറ്റു യാത്രക്കാരോട് ഹോം ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.


ബൊമ്മെ ഇന്ന് മാണ്ഡവ്യയെ കാണും

ഇവരെ കര്‍ശനമായി നിരീക്ഷിക്കും. അതിനിടെ കര്‍ണാടകയില്‍ കോവിഡിന്റെ ഏത് വകഭേദമാണെന്ന് കണ്ടെത്താനാകാത്ത ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ വിദഗ്ധ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ബംഗലൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ സ്വദേശികളില്‍ ഒരാളുടേത് ഡെല്‍റ്റ വകഭേദമാണെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ മറ്റേയാളുടേത് ഏത് വകഭേദമാണെന്ന് കണ്ടെത്താനായില്ല. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വകഭേദമാണെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് കര്‍ണാടക ഐസിഎംആറിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും സഹായം തേടുകയായിരുന്നു.

കേന്ദ്ര കോവിഡ് ദൗത്യം സംഘം ഇന്ന് യോഗം ചേരും

ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധനാഫലം വരാനിരിക്കെ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തും. ഒമൈക്രോണ്‍ പ്രതിരോധ നടപടികളും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. അതിനിടെ, ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാനായി കേന്ദ്ര കോവിഡ് ദൗത്യം സംഘം ഇന്ന് യോഗം ചേരുന്നുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group