Home Featured കേരളത്തിൽ നിന്നും വരുന്നവർക്ക് ക്വാറന്റൈൻ; പരിശോധിക്കാൻ ബുദ്ധിമുട്ടി അധികൃതർ

കേരളത്തിൽ നിന്നും വരുന്നവർക്ക് ക്വാറന്റൈൻ; പരിശോധിക്കാൻ ബുദ്ധിമുട്ടി അധികൃതർ

by മൈത്രേയൻ

കേരളത്തില്‍ നിന്നും എത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം ക്വാറന്റൈനില്‍ പോകണമെന്ന ഉത്തരവ് കടലാസില്‍ മാത്രമാണെന്നും ബെംഗളൂറില്‍ മിക്കവരും പാലിക്കാറില്ലെന്നും റിപോര്‍ട്. കേരളത്തില്‍ നിന്ന് ബെംഗളൂറിലേക്ക് പ്രതിദിനം 10 വിമാനങ്ങളും ആറോളം ട്രെയിനുകളും വന്ന് പോകുമ്ബോള്‍ ഇത്രയും പേരെ പരിശോധിക്കാന്‍ മുന്‍സിപല്‍ അധികൃതര്‍ പാടുപെടുകയാണെന്നാണ് വിവരം.

ആഗസ്റ്റ് 30-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്കും കര്‍ണാടകയില്‍ താമസിക്കുന്നവര്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമാണ്. കൂടാതെ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റും വേണം. എന്നാല്‍ ഹ്രസ്വകാലത്തേക്ക് വരുന്നവരെ ക്വാറന്റൈന്‍ ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചുപോകുന്ന വിദ്യാര്‍ഥികള്‍,​ ചികിത്സാ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കര്‍ണാടക വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍, രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍, അടിയന്തര യാത്രകള്‍ക്കും വിമാനയാത്രയ്ക്കും എത്തുന്നവര്‍ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം ക്വാറന്റൈനില്‍ ഇളവ് അനുവദിച്ചിരുന്നു.

*ദഹനക്കേടിനു എങ്ങിനെ പരിഹാരം കാണാം; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത് നോക്കാം*

അതേസമയം യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യുന്നതിനായി വിമാനത്താവളത്തില്‍ യാതൊരു നിര്‍ദേശങ്ങളോ തയ്യാറെടുപ്പുകളോ നല്‍കിയിട്ടില്ലെന്നും ആര്‍ടി-പിസിആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് മാത്രമാണ് ആവശ്യമുള്ളതെന്നും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള വൃത്തങ്ങള്‍ പറയുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് ഇല്ലാത്ത യാത്രക്കാരെ രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എന്നാല്‍ ഉച്ചയ്ക്ക് പരിശോധനകള്‍ ഇല്ലെന്നാണ് റിപോര്‍ട്. എന്നാല്‍ ആര്‍ക്കും ക്വാറന്റൈന്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും പറയുന്നു.

*കാറുകള്‍ കര്‍ണാടകയില്‍ എത്തിച്ച്‌ ആംബുലൻസ് ആക്കുന്നു; തട്ടിപ്പ് പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്*

അതേസമയം വിദ്യാര്‍ഥികകളെ അവരവരുടെ കോളജ് അധികാരികളും ജീവനക്കാരെ കമ്ബനികളും ക്വാറന്റൈനിലേക്ക് പോകുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നാണ് സര്‍കാര്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്നുള്ള എല്ലാ യാത്രക്കാരും ഏഴ് ദിവസത്തേക്ക് നിശ്ചിത ഹോടെലുകളിലേക്കോ കോവിഡ് കെയര്‍ സെന്ററുകളിലേക്കോ പോകണമെന്നും നിയുക്ത ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പട്ടിക ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി കെ സുധാകറിനെ ഉദ്ധരിച്ച്‌ ‘ഡെകാന്‍ ഹെറാള്‍ഡ്’ റിപോര്‍ട് ചെയ്‌തു. അതേസമയം കേരളത്തില്‍ നിന്നുള്ളവര്‍ തമിഴ്‌നാട് വഴി കര്‍ണാടകയില്‍ എത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group