ഓഗസ്റ്റ് 23 ന് നഗരത്തിലെ മറ്റൊരു ജ്വല്ലറിയിൽ സായുധ കവർച്ച നടത്താൻ ഒരു സംഘത്തെ വാടകയ്ക്ക് എടുത്ത കേസിൽ മൈസൂരുവിലെ ജ്വല്ലറി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സംഘത്തിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടിരുന്നു.
മഹാദേവപുര മേഖലയിലെ ബാലാജി ബാങ്കേഴ്സ് ആൻഡ് ജ്വല്ലേഴ്സിലെ മഹേന്ദ്ര എസ് എന്ന ആളാണ് അറസ്റ്റിലായത്. അയാൾക്ക് ഒരു ക്രിമിനൽ റെക്കോർഡ് ഉണ്ട്, അയാളുടെ സ്ഥാപനത്തിൽ സ്വർണം പണയം വെക്കുകയും പിന്നീട് തിരിച്ചു കൊടുക്കാതെ ആളുകളെ വഞ്ചിച്ചതിന് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാളികൾക്ക് കർണാടകയിൽ ക്വാറന്റീൻ നടപ്പാക്കി തുടങ്ങിയില്ല
ഓഗസ്റ്റ് 23 ന് വൈകുന്നേരം, ആയുധധാരികളായ നാലംഗ സംഘം വിദ്യാരണ്യപുരം മെയിൻ റോഡിലെ അമൃത ഗോൾഡ് ആന്റ് സിൽവർ പാലസിലേക്ക് അതിക്രമിച്ച് കടന്ന് ഉടമസ്ഥനായ ധർമേന്ദർ എസിനെ ആക്രമിച്ചു. രക്ഷപ്പെടുന്നതിനിടെ, ജ്വല്ലറിക്ക് പുറത്ത് കാത്തുനിന്ന ദാദഹള്ളിയിലെ ചന്ദ്രു എന്ന ചന്ദ്രശേഖർ എന്ന 23-കാരനെ അവർ വെടിവെച്ചു.
സ്വർണം പങ്കിട്ടശേഷം സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്തു. കേസിലെ പ്രതികൾക്കായുള്ള രാജ്യവ്യാപകമായ തിരച്ചിലിൽ ആഗസ്റ്റ് 27 ന് മഹാരാഷ്ട്ര, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കശ്മീർ എന്നിവിടങ്ങളിൽ നിന്നു ആറ് പ്രതികളെ മൈസൂരു പോലീസ് ബന്ധപ്പെട്ട പ്രാദേശിക പോലീസ് സേനയുടെ സഹായത്തോടെ പിടികൂടി.