ബെംഗളൂരു: കളിക്കിടയിലുണ്ടായ വഴക്കിനെ തുടര്‍ന്ന് പതിനാല് വയസുള്ള സുഹൃത്തിനെ കുത്തിക്കൊന്ന് പന്ത്രണ്ട് വയസുകാരൻ.കര്‍ണാടകയിലെ ഹുബ്ബളിയില്‍ കമരിപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ തിങ്കളാഴ്‌ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ഹുബ്ബളി-ദാര്‍വാഡ് പൊലീസ് കമീഷണര്‍ ശശികുമാര്‍ പറഞ്ഞു.കളിക്കിടയിലുണ്ടായ വഴക്കിനെ തുടര്‍ന്ന് പന്ത്രണ്ട് വയസുകാരൻ വീട്ടില്‍ നിന്ന് കത്തിയെടുത്തു കൊണ്ടുവന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കുത്തേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഈ സംഭവം വളരെ അസ്വസ്ഥ ഉളവാക്കുന്നുവെന്നും ഔദ്യോഗിക ജീവിതത്തില്‍ ഇത്തരമൊരു സംഭവത്തിന് സാക്ഷിയാകുന്നത് ആദ്യമാണെന്നും പൊലീസ് കമീഷണര്‍ ശശികുമാര്‍ പറഞ്ഞു. സ്വന്തം കുട്ടികളുടെ പെരുമാറ്റം മാതാപിതാക്കള്‍ നിരീക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തര്‍ക്കത്തിനിടെ സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കര്‍ണാടക ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ പുറത്താക്കി
കർണാടകയിലെ ദക്ഷിണ കന്നഡയില്‍ സ്ത്രീയുമായുള്ള തര്‍ക്കത്തിനിടെ നഗ്നതാപ്രദര്‍ശനം നടത്തിയ പഞ്ചായത്ത് നേതാവിനെ ബിജെപി പുറത്താക്കി.ബണ്ട്വാള്‍ താലൂക്കിലെ ഇഡ്കിടു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പത്മനാഭ സപാല്യയെയാണ് പുറത്താക്കിയത്.റോഡിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിന് കാരണമായതെന്ന് പൊലീസും പ്രാദേശിക വൃത്തങ്ങളും പറയുന്നു. പ്രദേശത്ത് പുതിയതായി സ്ഥാപിച്ച ഗേറ്റ് സ്ത്രീയുടെ വീട്ടിലേക്കുള്ള വഴി തടയുന്നതായിരുന്നു.
തര്‍ക്കം ഫോണില്‍ പകര്‍ത്തുന്നതിനിടെ പത്മനാഭ തന്‍റെ ഷോര്‍ട്സ് ഊരിമാറ്റി സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് വിറ്റല്‍ പൊലീസിന് പരാതിയില്‍ പറയുന്നു.ഗേറ്റ് ശരിയാക്കുമ്ബോള്‍, അടുത്തുള്ള തന്‍റെ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് സ്ത്രീയുടെ മൊഴിയില്‍ പറയുന്നു. സംഭവം വിവാദമായതോടെ പത്മനാഭയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ബിജെപി പുത്തൂർ റൂറല്‍ മണ്ഡലം പ്രസിഡൻ്റ് ദയാനന്ദ ഷെട്ടി ഉജ്രെമാരു അറിയിച്ചു.
പഞ്ചായത്ത് സ്ഥാനം രാജിവയ്ക്കാൻ പാർട്ടി നിർദ്ദേശിച്ചതായി ഷെട്ടി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ഡിസംബറില്‍ ബെലഗാവിയില്‍ നടന്ന കർണാടക സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ വനിതാ-ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയതിന് ബിജെപി നിയമസഭാംഗം സി. ടി രവി അറസ്റ്റിലായിരുന്നു. എന്നാല്‍ ബിജെപിയും രവിയും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. സംഭവം നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധങ്ങള്‍ക്കും അക്രമാസക്തമായ രംഗങ്ങള്‍ക്കും കാരണമായിരുന്നു.