Home Featured നിങ്ങള്‍ക്ക് ഇവിടെ സ്വതന്ത്രമായി നടക്കാൻ കഴിയില്ല’. ബെംഗളൂരുവില്‍ ബൈക്ക് ടാക്സി ബുക്ക് ചെയ്ത യുവാവിന് ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്ന് വധഭീഷണി

നിങ്ങള്‍ക്ക് ഇവിടെ സ്വതന്ത്രമായി നടക്കാൻ കഴിയില്ല’. ബെംഗളൂരുവില്‍ ബൈക്ക് ടാക്സി ബുക്ക് ചെയ്ത യുവാവിന് ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്ന് വധഭീഷണി

by admin

ബെംഗളൂരു: റൈഡ്-ഹെയ്ലിംഗ് ആപ്പ് വഴി ബൈക്ക് ടാക്‌സി ബുക്ക് ചെയ്യാന്‍ തീരുമാനിച്ചതിന് ബെംഗളൂരുവില്‍ യുവാവിന് ഒരു കൂട്ടം ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ വധഭീഷണി.ഇര റെഡ്ഡിറ്റില്‍ പങ്കുവെച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും ആപ്പ് അധിഷ്ഠിത ഗതാഗത സേവനങ്ങളും പരമ്ബരാഗത ഡ്രൈവര്‍മാരും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നു.

ബുക്കിംഗ് സ്ഥിരീകരിക്കുന്നതിന് മുമ്ബ്, സമീപത്തുള്ള ഒരു ഓട്ടോ ഡ്രൈവര്‍ അയാളെ തടഞ്ഞുനിര്‍ത്തി, ‘അത് ബുക്ക് ചെയ്യരുത്! ഞാന്‍ നിന്നെ ഡ്രോപ്പ് ചെയ്യാം, എന്നോടൊപ്പം വരൂ!’ എന്ന് നിര്‍ബന്ധിച്ചു. യാത്രക്കാരന്‍ ആവശ്യം അവഗണിച്ച്‌ ബുക്കിംഗ് തുടര്‍ന്നു.ബൈക്ക് ടാക്‌സി എത്തി വാഹനത്തില്‍ കയറിയപ്പോള്‍ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍ അയാള്‍ക്കെതിരെ ഭീഷണി മുഴക്കാന്‍ തുടങ്ങി. ഒരു ഡ്രൈവര്‍ ‘നീ അവന്റെ കൂടെയാണോ പോകുന്നത്? ഞങ്ങള്‍ നിന്നെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

വ്യാജ രേഖ ഉണ്ടാക്കി സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയാകാൻ ശ്രമിച്ച 36കാരിയ്ക്ക് 7വര്‍ഷം തടവ്

വ്യാജ രേഖകള്‍ ചമച്ച്‌ സർക്കാർ സ്കൂളിലെ അധ്യാപികയായി 36കാരിക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ച്‌ കോടതി.ഉത്തർ പ്രദേശിലെ പിലിഭിത്ത് കോടതിയുടേതാണ് തീരുമാനം. ക്ഷമാ ഗുപ്ത എന്ന 36കാരിയാണ് സർക്കാർ സ്കൂളില്‍ ജോലി നേടാനായി വ്യാജ രേഖ ഉണ്ടാക്കിയത്. 2015 മുതല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഇവർ.തടവ് ശിക്ഷയ്ക്കൊപ്പം 30000 രൂപ ഇവർ പിഴയായും അടയ്ക്കണമെന്നാണ് കോടതി വിശദമാക്കിയത്. മാർച്ച്‌ 29ന് 36കാരിയുടെ ജാമ്യമില്ലാ വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹർജി കോടതി തള്ളിയിരുന്നു.

ഇവർ കേസില്‍ കോടതില്‍ ഹാജരാകാതെ വന്നതോടെയാണ് ഇവർക്കെതിരെ വാറന്റ് പുറത്തിറക്കിയത്. ഹർജി തള്ളിയതിന് പിന്നാലെ കോടതിയില്‍ ഹാജരായ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വഞ്ചന, വ്യജ രേഖ ചമയ്ക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കുള്ള വിവിധ കേസുകളാണ് യുവതിക്കെതിരെ ചുമത്തിയത്.കേസില്‍ എട്ട് പേരെയാണ് പ്രോസിക്യൂഷൻ സാക്ഷി വിചാരണ നടത്തിയത്. വാരണാസിയിലെ ഒരു സ്ഥാപനത്തിന്റെ പേരില്‍ വ്യാജ ബി എഡ് ഡിഗ്രി സർട്ടിഫിക്കറ്റാണ് ഇവർ തയ്യാറാക്കിയത്. വെരിഫിക്കേഷൻ സമയത്തെ ചില പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ട സ്കൂളിലെ പ്രിൻസിപ്പലാണ് യുവതിക്കെതിരെ പരാതി നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group