Home Featured ഭാര്യയുടെ അശ്ലീല വിഡിയോകള്‍ ഫോണില്‍; സുഹൃത്തിനെ കൊന്ന് മൃതദേഹം മലിനജല ടാങ്കില്‍ തള്ളി യുവാവ്, അറസ്റ്റ്

ഭാര്യയുടെ അശ്ലീല വിഡിയോകള്‍ ഫോണില്‍; സുഹൃത്തിനെ കൊന്ന് മൃതദേഹം മലിനജല ടാങ്കില്‍ തള്ളി യുവാവ്, അറസ്റ്റ്

by admin

പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ സുഹൃത്ത് കൊന്ന് മലിനജല ടാങ്കില്‍ തള്ളി.അഴുകിയ മൃതദേഹം സൂറത്ത്കലിലെ മലിനജല ശുദ്ധീകരണ ടാങ്കിനുള്ളില്‍ കണ്ടെത്തി. മാള്‍ഡ ജില്ലയില്‍ രതുവ പറംപൂർ സ്വദേശി ഭൂദേവ് മണ്ഡലിന്റെ മകൻ മുകേഷ് മണ്ഡലാണ് (27) കൊല്ലപ്പെട്ടത്.സംഭവത്തില്‍ സുഹൃത്ത് ലക്ഷ്മണ്‍ മണ്ഡല്‍ എന്ന ലഖാനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത്കലിലെ മൂക് റോഹൻ എസ്റ്റേറ്റ് എന്ന ലേഔട്ടില്‍ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട യുവാവ്.

ജൂണ്‍ 24ന് രാത്രി ഒമ്ബത് മണിയോടെ മുകേഷിനെ കാണാതായതായി പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ രണ്ടിന് സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ മിസ്സിംഗ് കേസ് (ക്രൈം നമ്ബർ 83/2025) രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആഗസ്റ്റ് 21ന് മുകേഷിന്റെ അഴുകിയ മൃതദേഹം അയാള്‍ ജോലി ചെയ്തിരുന്ന അതേ എസ്റ്റേറ്റിലെ എസ്ടിപി ടാങ്കില്‍നിന്ന് കണ്ടെത്തി.മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും മനഃപൂർവം ഒളിപ്പിച്ചതാണെന്നും പൊലീസ് പറഞ്ഞു. ചേതൻ എന്ന പ്രദേശവാസിയില്‍ നിന്നുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ ലഖാന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.

പ്രത്യേക സംഘം രൂപവത്കരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ റാട്ടുവ പൊലീസ് സ്റ്റേഷൻ പരിധിയില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ജൂണ്‍ 24 ന് രാത്രി മുക്ക് റോഹൻ എസ്റ്റേറ്റ് സൈറ്റിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ താനും മുകേഷും മദ്യപിക്കുകയായിരുന്നുവെന്ന് പ്രതിയുടെ മൊഴിയില്‍ പറയുന്നു. ലക്ഷ്മണന്റെ ഭാര്യയുടെ അശ്ലീല വിഡിയോകള്‍ മുകേഷ് തന്റെ മൊബൈല്‍ ഫോണില്‍ കാണിച്ചെന്നും അത് താൻ രഹസ്യമായി റെക്കോഡ് ചെയ്തതാണെന്നും അറിയിച്ചു.

ഇതില്‍ പ്രകോപിതനായ ലക്ഷ്മണ്‍ സമീപത്തുണ്ടായിരുന്ന ഇരുമ്ബ് വടികൊണ്ട് മുകേഷിന്റെ തലയില്‍ അടിച്ചു. കുറ്റകൃത്യം മറച്ചുവെക്കാൻ മൃതദേഹം എസ്റ്റേറ്റിലെ എസ്.ടി.പി ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച ലക്ഷ്മണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പശ്ചിമ ബംഗാളിലെ രതുവ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ഇതിനകം രണ്ട് ആക്രമണ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group