പാകിസ്താനെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വിജയകരമായ ഓപറേഷൻ സിന്ദൂർ യുവാക്കള്‍ ചേർന്ന് ആഘോഷിക്കുന്നതിനിടെ ‘പാകിസ്താൻ സിന്ദാബാദ്’ മുഴക്കിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഛത്തീസ്ഗഡ് സ്വദേശി ശുഭാംശു ശുക്ലയെയാണ് (26) ബധനാഴ്ച ബംഗളൂരു വൈറ്റ്ഫീല്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രശാന്ത് ലേഔട്ടില്‍ ഒരുകൂട്ടം യുവാക്കള്‍ ഇന്ത്യൻ സൈന്യത്തിന്റെ വിജയകരമായ ഓപറേഷൻ സിന്ദൂർ ആഘോഷിക്കുന്നതിനിടെ അടുത്തുള്ള പിജി താമസസ്ഥലത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് പാകിസ്താൻ സിന്ദാബാദ് വിളി ഉയർന്നു.
ബാല്‍ക്കണിയില്‍ രണ്ടുപേർ നില്‍ക്കുന്നതുകണ്ട യുവാക്കള്‍ ഉടൻ എമർജൻസി ഹെല്‍പ് ലൈൻ വഴി പൊലീസിനെ വിവരമറിയിച്ചു.വൈറ്റ്ഫീല്‍ഡ് പൊലീസ് സ്ഥലത്തെത്തി ബാല്‍ക്കണിയില്‍നിന്ന ഇരുവരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ശുഭാംശു ശുക്ലയാണ് മുദ്രാവാക്യം വിളിച്ചതെന്ന് സ്ഥിരീകരിച്ചു. ബംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്നയാളാണ് ശുക്ല എന്നാണ് പൊലീസിനോട് പറഞ്ഞത്. യുവാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്
കടല്‍ പാതയോ തുറമുഖമോ ഇല്ലാത്ത പട്ന, ബെംഗളൂരു നാവിക തുറമുഖം നശിപ്പിച്ചെന്ന് പാകിസ്ഥാന്‍ അവകാശവാദം. കളിയാക്കി ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍
കടല്‍ പാതയോ തുറമുഖമോ ഇല്ലാത്ത പട്ന, ബെംഗളൂരു നാവിക തുറമുഖം നശിപ്പിച്ചെന്ന് അവകാശപ്പെട്ട പാകിസ്ഥാനെ ട്രോളി ഇന്ത്യന്‍ സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍.ഇന്ത്യയിലെ നിരവധി പ്രധാന തുറമുഖങ്ങള്‍ തങ്ങളുടെ നാവികസേന തകര്‍ത്തതായി പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടു. ഇവയില്‍ ഏറ്റവും ആശ്ചര്യകരമായ പേരുകളായിരുന്നു ‘ബെംഗളൂരു തുറമുഖം’, ‘പട്‌ന കടല്‍ തുറമുഖം’ എന്നിവ.
ബെംഗളൂരുവിനോ പട്‌നയ്ക്കോ തുറമുഖം നിര്‍മ്മിക്കാന്‍ pകഴിയുന്ന ഒരു കടല്‍ത്തീരം ഇല്ല എന്നിരിക്കെയാണ് ഈ വ്യാജ അവകാശവാദം. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂര്‍, കടലില്‍ നിന്ന് ഏകദേശം 350 കിലോമീറ്റര്‍ അകലെ കരയാല്‍ ചുറ്റപ്പെട്ട ഒരു നഗരമാണ്.അതേസമയം പട്‌ന, ഗംഗാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്, പക്ഷേ അവിടെ കടല്‍ പാതയോ തുറമുഖമോ ഇല്ല