ബെംഗളൂരുവില്‍ 18-കാരിയായ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.28-കാരനും പെറ്റ് ഷോപ്പ് ഉടമയുമായ മുഹമ്മദ് മാറുഫ് ഷെരീഫാണ് അറസ്റ്റിലായത്.ജൂലായ് 11-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടറില്‍ ഷോപ്പിങ്ങിനായി പോയതായിരുന്നു 18-കാരി. റോഡ് മുറിച്ചുകടക്കുന്നതിനിടെ പ്രതി വിദ്യാർഥിനിയെ സമീപിക്കുകയും പിന്നാലെയെത്തി കെട്ടിപിടിക്കുകയുമായിരുന്നു. വിദ്യാർഥിനി ശക്തമായി എതിർത്തുവെങ്കിലും പിടിവിടാൻ ഇയാള്‍ തയ്യാറായില്ല. ഇതിനിടെ വിദ്യാർഥിനിയെ യുവാവ് ചുംബിക്കുകയും ചെയ്തു. ഒടുവില്‍ പിടിവിട്ട് രക്ഷപ്പെട്ട ഓടിയ പെണ്‍കുട്ടി ആ വഴി പോവുകയായിരുന്ന രണ്ടുപേരോട് കാര്യം പറഞ്ഞു.
ഇത് കണ്ട പ്രതി ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്തു.വീട്ടിലെത്തിയ 18-കാരി വീട്ടുകാരോട് സംഭവിച്ചതെല്ലാം പറഞ്ഞു. മാതാപിതാക്കള്‍ വിദ്യാർഥിനിയെ കൗണ്‍സലിങ്ങിന് വിധേയമാക്കുകയും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മാറുഫിനെ പോലീസ് അറസ്റ്റുചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.