മൈസൂരു: ട്രെയിനിലെ എസികോച്ചുകളിൽ സ്ഥിരം മോഷണം നടത്തുന്ന പഞ്ചാബ് സ്വദേശിയായ യുവാവ് പിടിയിൽ. ഉത്തരാഖണ്ഡിൽ താമസിക്കുന്ന പഞ്ചാബ് സ്വദേശിയായ ജിതേന്ദ്ര കുമാർ ചൗള (37) യൊണ് ശനിയാഴ്ച രാത്രി മൈസൂരു പോലീസ് അറസ്റ്റ് ചെയ്തത്. കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ റെയിൽവേ പോലീസ് രജിസ്റ്റർചെയ്ത വിവിധ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരേ ആകെ 25 കേസുകളുണ്ട്
2018-ൽ ഹാസൻ ജില്ലയിലെ ആർസികെരെ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇയാൾ മൈസൂരുവിൽ പിടിയിലാകുന്നത്.പിടികൂടിമ്പോൾ പ്രതിയുടെ കൈയിൽനിന്ന് വിവിധ ട്രെയിനുകളിൽനിന്ന് കവർന്ന 22.7 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
പ്രേമബന്ധം പുഴയില്‍ അവസാനിച്ചോ? യുവാവിനെ കാണാതായി; യുവതി നീന്തി രക്ഷപ്പെട്ടു; കാമുകനെ കണ്ടെത്താനായില്ല
വളപട്ടണം പുഴയില്‍ ജീവനൊടുക്കാൻ ചാടിയ യുവതി രക്ഷപ്പെട്ടു. കൂടെ ചാടിയ കാമുകനായ യുവാവിനെ കാണാതായി.ഇയാള്‍ക്കുവേണ്ടി പുഴയില്‍ തിരച്ചില്‍ ഊർജിതമാക്കി.തിങ്കളാഴ്ച രാവിലെയാണ് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസ്സുകാരിയെ വളപട്ടണം പുഴയുടെ ഓരത്ത് നാട്ടുകാർ കണ്ടത്. ഉടൻതന്നെ നാട്ടുകാർ വളപട്ടണം പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് മാറ്റി. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് നേരത്തെ പരാതി നല്‍കിയിരുന്നു
. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്.ഞായറാഴ്ച രാത്രിയിലാണ് ഇരുവരും ദേശീയപാതയിലെ വളപട്ടണം പാലത്തിനു മുകളില്‍നിന്ന് പുഴയിലേക്ക് ചാടിയത്. യുവതി നീന്തി കരകയറിയെങ്കിലും കൂടെയുണ്ടായിരുന്ന യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വളപട്ടണം പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പുഴയില്‍ ഊർജിതമായ തിരച്ചില്‍ തുടരുകയാണ്. വിവരമറിഞ്ഞ് വളപട്ടണത്തെത്തിയ ബേക്കല്‍ പോലീസ് യുവതിയുമായി തിരിച്ചുപോയി, ഇവരെ കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.