ഹിമാലയ ഉല്‍പ്പന്നങ്ങള്‍ കരള്‍ രോമഗുണ്ടാക്കുമെന്ന് എക്സില്‍ പോസ്റ്റുകള്‍ പങ്കുവെച്ച ഡോ. സിറിയക് അബി ഫിലിപ്പിന്റെ The Liver Doc ഐഡി സസ്‌പെൻഡ് ചെയ്ത് ബംഗളൂരു കോടതി.ഹിമാലയ പ്രോഡക്‌ട് ഉപയോഗിക്കുന്നവര്‍ക്ക് കരള്‍ രോഗം വരുമെന്ന് പറഞ്ഞു തുടര്‍ച്ചയായി അദ്ദേഹം എക്സില്‍ കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു.
ഇതിനെതിരെ ഫാര്‍മസ്യൂട്ടിക്കല്‍, വെല്‍നസ് കമ്ബനിയായ ഹിമാലയ നല്‍കിയ മാനനഷ്ടക്കേസിലാണ് ഡോ. സിറിയക് അബി ഫിലിപ്പിന്റെ എക്സിലെ The Liver Doc എന്ന ഐഡി താല്‍ക്കാലികമായി സസ്‌പെൻഡ് ചെയ്യാൻ ബംഗളൂരു കോടതി നിര്‍ദ്ദേശിച്ചത്
കൊച്ചി രാജഗിരി ആശുപത്രിയിലെ കരള്‍രോഗ വിഭാഗം മേധാവി ഡോ. സിറിയക് എബി ഫിലിപ്പ് ആയുര്‍വേദത്തെയും ഹോമിയെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷ ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്.
അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇടുന്നത് മൂലം ഹിമാലയയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടം കുറയ്ക്കാനായി എക്സില്‍ പോസ്റ്റുചെയ്ത മെറ്റീരിയലുകള്‍ എത്രയും വേഗം നീക്കംചെയ്യേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ആയുര്‍വേദത്തിന്റെ തത്വങ്ങളും പ്രയോഗങ്ങളും അടിസ്ഥാനപരമായി പ്രാകൃതമാണെന്നാണ് ഡോ. എബി പറയുന്നത്.
തന്റെ വാദങ്ങള്‍ കേള്‍ക്കാതെയാണ് ബംഗളൂരു കോടതി അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നും ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഹിമാലയയുടെ പല ഉല്‍പ്പന്നങ്ങളും അശാസ്ത്രീയമായി നിര്‍മ്മിച്ചതാണെന്നും ശരിയായ പഠനമില്ലാതെ ഇവ തോന്നിയത്പോലെ വിപണനം ചെയ്യാൻ അനുവദിക്കരുതെന്നാണ് അദ്ദേഹത്തിന്റെ വാദം. അവരുടെ പ്രോഡക്ടുകള്‍ തുടര്‍ച്ചയായി കഴിച്ചാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇതിന്റെ തെളിവായി വിവിധ ടെസ്റ്റ് റിസള്‍ട്ടുകളും പഠനങ്ങളും അദ്ദേഹം കാട്ടുന്നുമുണ്ട്.
ഡോക്ടറുടെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ മൂലം ഹിമാലയയുടെ ബിസിനസ് ഗണ്യമായി കുറഞ്ഞുവെന്ന് കമ്ബനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഉദയ ഹോള കോടതിയെ അറിയിച്ചിരുന്നു. ഇത്തരം പോസ്റ്റുകള്‍ മുൻനിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളായ സിപ്ലയുടെയും ആല്‍ക്കെമിന്റെയും ഉല്‍പ്പന്നങ്ങളെ പ്രൊമോട്ട് ചെയ്യാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഫാര്‍മസ്യൂട്ടിക്കല്‍, വെല്‍നസ് കമ്ബനിയായ ഹിമാലയ നല്‍കിയ ഹര്‍ജിയില്‍ അഡീഷണല്‍ സിറ്റി സിവില്‍ ആൻഡ് സെഷൻ ജഡ്ജി ഡിപി കുമാരസ്വാമിയാണ് സെപ്തംബര്‍ 23-ന് ഡോക്ടറുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചത്. കമ്ബനിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഡോ. ഫിലിപ്‌സിനെതിരായ കേസില്‍ ഹിമാലയ സമര്‍പ്പിച്ച രണ്ട് ഇടക്കാല അപേക്ഷകള്‍ പരിഗണിക്കുകയായിരുന്നു കോടതി. കമ്ബനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ഫിലിപ്സിനെ തടഞ്ഞുകൊണ്ടുള്ളതായിരുന്നു ഇടക്കാല ഉത്തരവ്. അതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ അക്കൗണ്ട് താല്‍ക്കാലികമായി സസ്പെൻഡ് ചെയ്യാൻഎക്സിന് കോടതി നിര്‍ദേശം നല്‍കിയത്.
ഡോ. സിറിയക് തന്റെ അക്കൗണ്ട് പുനസ്ഥാപിക്കാനായി നിയമ പോരാട്ടം നടത്തുകയാണ്. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ അക്കൗണ്ട് ഇപ്പോഴും ആക്സസ് ചെയ്യാനാവും. കേസ് 2024 ജനുവരി 5 ന് വാദം കേള്‍ക്കാനായി മാറ്റിയിരിക്കുകയാണ്.