ബംഗളൂരുവിന് സമീപം ചന്ദാപുരയിലെ റെയില്‍വേ പാലത്തിന് സമീപത്തുനിന്നും യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.മൃതദേഹം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് എറിഞ്ഞതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചന്ദാപുര -ഹൊസൂർ റോഡരികിലാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. തോളറ്റം മുടിയുള്ള ഇരുനിറത്തിലുള്ള യുവതിക്ക് ഉദ്ദേശം 18 വയസ്സ് പ്രായം തോന്നിക്കുമെന്നും തിരിച്ചറിയാൻ കഴിയുന്നവർ വിവരം കൈമാറണമെന്നും ബംഗളൂരു പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി ആശുപത്രിയിലേക്ക് മാറ്റി.”
മറ്റെവിടെയോ വച്ച് കൊലചെയ്ത ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കുകയും പിന്നീട് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ഉപേക്ഷിച്ചെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കുന്നത്. തിരിച്ചറിയാൻ കഴിയുന്ന എന്തെങ്കിലും രേഖയോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല. പേര്, പ്രായം, സ്ഥലം ഒന്നും നിലവില്‍ വ്യക്തമല്ല. ട്രെയിനില്‍നിന്ന് ഉപേക്ഷിച്ചതാണെങ്കില്‍ കേസ് റെയില്‍വേ പൊലീസിന്‍റെ അന്വേഷണ പരിധിയിലായിരിക്കും. സ്യൂട്ട്കേസിനുള്ളില്‍ മൃതദേഹം മാത്രമാണ് ഉണ്ടായിരുന്നത്” -ബംഗളൂരു റൂറല്‍ എസ്.പി സി.കെ. ബാബ പറഞ്ഞു.
സമാനമായ മറ്റൊരു കേസില്‍, മാർച്ചില്‍ 32കാരിയായ ഗൗരി അനില്‍ സംബേദ്കറെ കൊന്ന് സ്യൂട്ട്കേസിലാക്കിയ സംഭവത്തില്‍ അവരുടെ ഭർത്താവ് രാകേഷ് സംബേദ്കറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരും രണ്ട് വർഷം മുമ്ബാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ബംഗളൂരുവിലെത്തിയത്. രാകേഷ് ഐ.ടി കമ്ബനിയിലെ ജോലിക്കാരനായിരുന്നു. കൊലപാതകത്തിനുശേഷം ഭാര്യ വീട്ടുകാരെ വിളിച്ച് ഇയാള്‍തന്നെ കുറ്റം ഏറ്റുപറയുകയായിരുന്നു.