ബെംഗളൂരു ∙ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് ഗുരുതര പരുക്ക്. തിരക്കില്ലാത്ത വനിതാ കംപാർട്മെന്റിൽ കയറിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം സെക്കന്ദരാബാദിൽനിന്ന് പുറപ്പെട്ട ലോക്കൽ ട്രെയിനിലെ യാത്രക്കാരിയായിരുന്ന യുവതിയുടെ നേരെ ലൈംഗിക തൊഴിലാളി ആണോ എന്ന് ചോദിച്ചുകൊണ്ട് അക്രമി സമീപിക്കുകയായിരുന്നു.
ഭയന്നുപോയ യുവതി പിന്നോട്ട് നീങ്ങിയപ്പോൾ ഇയാൾ യുവതിയെ കടന്നുപടിച്ചു. അക്രമിയിൽനിന്നു രക്ഷപ്പെടാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ യുവതി ട്രെയിനിൽനിന്ന് പുറത്തേക്കു ചാടി. വീഴ്ച്ചയിൽ യുവതിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. രക്തംവാർന്ന് റെയിൽവേ ട്രാക്കിൽ കിടന്ന യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.
നിലവിൽ യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ റെയിൽവേ പൊലീസും സെക്കന്ദരാബാദ് പൊലീസും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും അക്രമിക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യം ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വാഹനമോടിക്കുന്നതിനിടെ മൊബൈലില്‍ ക്രിക്കറ്റ് മത്സരം കണ്ടു; ബസ് ഡ്രൈവറെ പിരിച്ചുവിട്ടു
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ഫോണില്‍ ക്രിക്കറ്റ് മത്സരം കണ്ട ബസ് ഡ്രൈവറെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംഎസ്‌ആർടിസി) പിരിച്ചുവിട്ടു.ഒരു യാത്രക്കാരൻ ഡ്രൈവറുടെ വീഡിയോ അധികൃതർക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഗതാഗതമന്ത്രി പ്രതാപ് സർനായിക്കിന്റെ നിർദേശപ്രകാരമാണ് നടപടി.മാർച്ച് 22-ന് മുംബൈ-പുണെ റൂട്ടിലെ ശിവ്നേരി ബസിലാണ് സംഭവം നടന്നത്.
ബസിലുണ്ടായിരുന്ന ഒരുയാത്രക്കാരൻ വാഹനമോടിക്കുമ്ബോള്‍ ഡ്രൈവർ ക്രിക്കറ്റ് മത്സരം കാണുന്നതിന്റെ വീഡിയോ പകർത്തുകയായിരുന്നു.മന്ത്രിമാരെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനെയും ടാഗ്ചെയ്ത് യാത്രക്കാരൻ സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ്ചെയ്യുകയും ചെയ്തു. കർശന നടപടിയെടുക്കാൻ സർനായിക് ഉടൻതന്നെ മുതിർന്ന എംഎസ്‌ആർടിസി ഉദ്യോഗസ്ഥർക്ക് നിർദേശംനല്‍കി.
മുംബൈ-പുണെ റൂട്ടിലെ ഒരു പ്രധാനസർവീസാണ് ഇ-ശിവനേരി ബസ് സർവീസ്. ഒട്ടേറെ ആളുകള്‍ ഈ ബസില്‍ യാത്രചെയ്യുന്നു. അപകടരഹിതമായ സർവീസിന് പേരുകേട്ടതാണ് ഈ സർവീസ്. അശ്രദ്ധമായി വാഹനങ്ങള്‍ ഓടിക്കുകയും യാത്രക്കാരെ അപകടത്തിലാക്കുകയുംചെയ്യുന്ന ഡ്രൈവർമാർക്കെതിരേ കർശന നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് സർനായിക് പറഞ്ഞു.അച്ചടക്കമുള്ള ഡ്രൈവിങ് ഉറപ്പാക്കുന്നതിന് എംഎസ്‌ആർടിസിയുടെ കീഴില്‍ പ്രവർത്തിക്കുന്ന സ്വകാര്യകമ്ബനികള്‍ നിയമിക്കുന്ന ഡ്രൈവർമാർക്ക് പതിവായി പരിശീലനംനല്‍കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി.