ബെംഗളൂരു : കർണാടകത്തിൽ ആദ്യമായി വനം മേധാവിയായി വനിതാ ഉദ്യോഗസ്ഥ വരുന്നു. മുതിർന്ന ഐ.എഫ്.എസ്. ഓഫീസറായ മീനാക്ഷി നെഗിയെ പ്രിൻസിപ്പൽ ചീഫ് വനം കൺസർവേറ്റർ (ഹെഡ് ഓഫ് ദ ഫോറസ്റ്റ് ഫോഴ്‌സ്) ആയി സർക്കാർ നിയമിച്ചു. 1989 ബാച്ച് ഐ.എഫ്.എസ്. ഓഫീസറായ മീനാക്ഷി നെഗി ഉത്തരാഖണ്ഡ് സ്വദേശിയാണ്. ദേശീയ വനിതാകമ്മിഷൻ്റെ മുൻ മെമ്പർ സെക്രട്ടറിയാണ്. കർണാടകത്തിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് വനം കൺസർവേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
അത് ആത്മാവ് തന്നെയെന്ന് ശാസ്ത്രജ്ഞര്‍. മരണശേഷം തലച്ചോറില്‍നിന്ന് ഊര്‍ജം പുറന്തള്ളുന്നു!
മരണാനന്തരം ഒരാളില്‍ സംഭവിക്കുന്നത് എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഒരുപറ്റം ശാസ്ത്രജ്ഞര്‍ കാത്തിരുന്നു.ഇവരുടെ പ്രധാനലക്ഷ്യം ആത്മാവ് എന്നുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു. അതിനുള്ള വ്യക്തമായ ഉത്തരം അവര്‍ ലോകത്തിനോട് വെളിപ്പെടുത്തിയിരിക്കുന്നു.ഒരാള്‍ മരിച്ചതിന് ശേഷം തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരത്തിലുള്ള ഊര്‍ജ്ജം പുറന്തള്ളപ്പെടുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ആത്മാവ് ശരീരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നതാണെന്നാണ് അനസ്‌തേഷ്യാളജിസ്റ്റായ ഡോ. സ്റ്റുവര്‍ട്ട് ഹാമര്‍ലോഫ് വ്യക്തമാക്കുന്നത്. മരണപ്പെട്ട വ്യക്തിയുടെ തലച്ചോറില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചാണ് ഡോ പഠനം നടത്തിയത്.
സെന്‍സറുകളിലൂടെ മൃതദേഹത്തില്‍ നിന്നും ഊര്‍ജം പുറംതള്ളപ്പെടുന്നത് കൃത്യമായി മനസ്സിലായി. ഹൃദയമിടിപ്പും രക്തഓട്ടവും നിലച്ചു. മരിച്ച മനുഷ്യനില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ ഊര്‍ജനില രേഖപ്പെടുത്തിയത്. ശരീരത്തില്‍നിന്നും ആത്മാവ് പുറത്തേക്ക് പോകുന്നതാണെന്നോ മരണത്തിനെ മുഖാമുഖം കാണുന്ന നിമിഷമാണെന്നോ പറയാം. ഇ ഇ ജി ഇക്കാര്യം വ്യക്തമാക്കുന്നു. ഈ പ്രക്രിയയെ ഗമ്മ സിന്‍ക്രോണി എന്ന് പറയുന്നു. തലച്ചോറില്‍ നടക്കുന്ന ഒരു തരംഗ പ്രക്രിയയാണ് ഇത്. ഈ ഭാഗത്തായി ഇഇ ജി പരിശോധനയില്‍ കണ്ടത് 30 മുതല്‍ 90 സെക്കന്റ് സമയം ഊര്‍ജപ്രവാഹമുണ്ടാകുന്നുവെന്നാണ്.
ഇതിനെക്കുറിച്ച് ഡോ സ്റ്റുവര്‍ട്ട് പറയുന്നത് അവസാന നിശ്വാസം എന്നാണ്. നല്ലഉറക്കത്തിനും അനസ്‌തേഷ്യയ്ക്കും ശേഷമുള്ള മയക്കത്തില്‍ പോലും മനുഷ്യന്റെ ഉപബോധ മനസ്സ് ഉണര്‍ന്നിരിക്കും. മരണത്തിന് ശേഷം വേണ്ടി അത്രയും ഊര്‍ജം ജീവനോടെ ഇരിക്കുമ്ബോള്‍ മനുഷ്യന് വേണ്ടിവരുന്നില്ലയെന്നും ഡോ സ്റ്റുവര്‍ട്ട് വ്യക്തമാക്കി.ഇത്തരത്തിലുള്ള പഠനത്തിന് വഴിതെളിച്ചത് ഡോ ലഖ്മിര്‍ ചൗളയാണ്. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതിന് മുമ്ബായി മരിച്ചയാളുടെ തലച്ചോറിന്റെ പ്രവർത്തനം അവസാനമായി അളന്ന് നോക്കാറുണ്ട്.
ഇഇജിയിലൂടെ അനസ്‌തേഷ്യാളജിസ്റ്റുകള്‍ തലച്ചോറിന്റെ പ്രവർത്തനം നിലച്ചുവെന്നും തീര്‍ച്ചപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇതിനിടയില്‍ 50 ശതമാനത്തോളം മൃതദേഹവും ഒരു തരം ഊര്‍ജം പുറന്തള്ളപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഇതോടെയാണ് വിഷയത്തില്‍ പഠനം നടത്താന്‍ തീരുമാനിച്ചതെന്ന് ഡോ. സ്റ്റുവര്‍ട്ട് വ്യക്തമാക്കി.