അമാസിബൈലു ഗ്രാമത്തില്‍ ജദ്ദിനഗഡ്ഡെ ജംബെഹാഡിയില്‍ പശുവിന് പുല്ലരിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതി അബദ്ധത്തില്‍ കാല് വഴുതി കിണ്ടി അണക്കെട്ടില്‍ വീണ് മരിച്ചു.ജദ്ദിനഗഡ്ഡെ ജംബേഹാഡിയിലെ സഞ്ജീവ് നായിക്-നർസി ദമ്ബതികളുടെ മകള്‍ മൂകാംബികയാണ് (23) മരിച്ചത്. യുവതി അമാസിബൈലുവിലെ പെട്രോള്‍ പമ്ബില്‍ ജോലിക്കാരിയാണ്.ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലായിരുന്നു വെള്ളിയാഴ്ച ജോലി. രാവിലെ സഹോദര ഭാര്യ അശ്വിനിക്കൊപ്പം പശുവിന് പുല്ല് ശേഖരിക്കാൻ പോയതായിരുന്നു. തിരികെ വരുമ്ബോള്‍ അശ്വിനി കാലിത്തീറ്റയുമായി മുന്നില്‍ നടക്കുകയായിരുന്നു.
അശ്വിനി വീട്ടിലെത്തിയപ്പോഴാണ് മൂകാംബിക കൂടെയില്ലെന്നത് ശ്രദ്ധിച്ചത്. പുല്ലരിഞ്ഞ തോട്ടത്തില്‍ പോയി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലില്‍ അണക്കെട്ടിന്റെ കരയില്‍ അരിവാള്‍ കണ്ടെത്തി. പരിഭ്രാന്തയായ അശ്വിനിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ അണക്കെട്ടില്‍ മൂകാംബികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ശങ്കരനാരായണ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോസ്റ്റ്മോർട്ടം നടത്തി.
കുന്താപുരം തഹസില്‍ദാർ പ്രദീപ് കുർദേക്കർ, അമാസിബൈലു എസ്ഐ അശോക് കുമാർ, അമാസിബൈലു വില്ലേജ് അക്കൗണ്ടന്റ് ചന്ദ്രശേഖര മൂർത്തി, പിഡിഒ സ്വാമിനാഥ്, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്ര ഷെട്ടി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. എംഎല്‍എ കിരണ്‍ കുമാർ കോഡ്ഗിയും മൂകാംബികയുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു. മൂകാംബികയുടെ മാതാവ് നർസിയുടെ പരാതിയില്‍ അമാസിബൈലു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.