ബന്ദിപ്പൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ഗുണ്ടല്‍പേട്ട് താലൂക്കിലെ ദേശിപുര കോളനിയില്‍ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ് (36) മരിച്ചത്.ചാമരാജനഗർ ജില്ലയില്‍ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഓംകാർ വനമേഖലയുടെ ഭാഗമായ ദേശിപുര കോളനിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
ആടുകളെ മേയ്ക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്നോടെ കടുവ യുവതിയുടെ മേല്‍ ചാടിവീണു. പുട്ടമ്മയുടെ കഴുത്തിലും നെഞ്ചിലും ആക്രമിച്ചു. തുടർന്ന് അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു.യുവതി അപ്രത്യക്ഷയായത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസികള്‍ നടത്തിയ തിരച്ചിലില്‍ ശരീര അവശിഷ്ടങ്ങള്‍ അല്‍പം അകലെ കണ്ടെത്തി. ഓംകാർ സോണിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
മുംബൈ ലോക്കല്‍ ട്രെയിനില്‍ സ്ത്രീകളുടെ പൊരിഞ്ഞ അടി; ചോര ചിന്തിയ അടിയ്ക്ക് പിന്നില്‍ സീറ്റ് തര്‍ക്കമെന്ന് സംശയം
ലോക്കല്‍ ട്രെയിനില്‍ എപ്പോഴും നല്ല തിരക്കാണ്. രാവിലെയും വൈകിട്ടും ഓഫീസ് സമയങ്ങള്‍ കൂടിയാണെങ്കില്‍ തിരക്ക് പിന്നെയും വർധിപ്പിക്കും.ഈ സമയങ്ങളില്‍ ട്രെയിനുകളില്‍ സീറ്റ് ലഭിക്കുകയെന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ സീറ്റ് കിട്ടിയാല്‍ ആരും അത് വിട്ട് കളയാനും തയ്യാറാകാറില്ല. ഇപ്പോഴിതാ മുംബൈ ലോക്കല്‍ ട്രെയിനിലെ വനിതാ വിഭാഗത്തില്‍ സ്ത്രീകള്‍ തമ്മില്‍ ഉണ്ടായ വഴക്കാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
വഴക്കിനെ തുടർന്ന് രു സ്ത്രീക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തസ്രാവമുണ്ടാകുന്നതും ഒരു വൈറലായ ക്ലിപ്പില്‍ കാണാം. നിരവധി സ്ത്രീകള്‍ ജോലിക്കും സ്കൂളിനുമായി യാത്ര ചെയ്തിരുന്ന ഏറ്റവും തിരക്കേറിയ യാത്രാ സമയത്താണ് വഴക്ക് ഉണ്ടായിരിക്കുന്നത്.തിരക്കേറിയ ട്രെയിനുകളില്‍ ഇരിപ്പിടങ്ങളെക്കുറിച്ചോ വ്യക്തിഗത സ്ഥലത്തെക്കുറിച്ചോ ഉള്ള തർക്കങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പക്ഷേ ഇവിടെ സംഘർഷത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് അറിയില്ല.
ഇരിപ്പിട ക്രമീകരണങ്ങളോ വ്യക്തിപരമായ തർക്കമോ ആയിരിക്കാം ഇതിന് കാരണമെന്ന് യാത്രക്കാർ കരുതുന്നു. ചർച്ച്‌ഗേറ്റില്‍ നിന്ന് വിരാറിലേക്ക് പോകുന്ന വെസ്റ്റേണ്‍ റെയില്‍വേയുടെ ഒരു പ്രത്യേക ലോക്കല്‍ ട്രെയിനിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥർ ഈ സംഭവം പരിശോധിക്കുന്നുണ്ട്. ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും, സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ വിശദാംശങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആർപി) പ്രതിനിധികള്‍ പറഞ്ഞു.
ഇത് ആദ്യമായല്ല മുംബൈ ലോക്കല്‍ ട്രെയിനില്‍ ഇത്തരത്തില്‍ വഴക്കുകള്‍ നടക്കുന്നത്. ഇത് സുരക്ഷാ ആശങ്കകള്‍ക്ക് കാരണമായി എന്നു മാത്രമല്ല, തിരക്കേറിയ പൊതുഗതാഗത സാഹചര്യങ്ങളില്‍ ഉയർന്നുവരുന്ന സംഘർഷത്തിന്റെ തീവ്രതയും അടിവരയിടുന്നു.