ബെംഗളൂരുവില്‍ റാപ്പിഡോ ഓട്ടോറിക്ഷാ ഡ്രൈവർ തന്റെ ഹാൻഡ്ബാഗില്‍ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മോഡലും ഫാഷൻ ഡിസൈനറുമായ ജാൻവി ക്ഷത്രിയസ് ആണ് ഇൻസ്റ്റാഗ്രാമില്‍ വീഡിയോയും സംഭവത്തിന്റെ വിശദാംശങ്ങളും പങ്കുവെച്ചത്.ജാൻവി പറയുന്നത് പ്രകാരം, അടുത്തിടെ ഒരു യാത്രക്കിടെ, ഡ്രൈവർ തന്റെ റിയർവ്യൂ മിററിലൂടെ തന്നെ തുടർച്ചയായി നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആവര്‍ത്തിച്ചുള്ള ഈ നോട്ടം തന്നെ ഭയപ്പെടുത്തി. തന്റെ ഫോണില്‍ ചാര്‍ജ് കുറവാണെന്ന് ഉടൻതന്നെ സ്നാപ്ചാറ്റ് വഴി സുഹൃത്തിനെ അറിയിച്ചു.
ഫോണില്‍ ചാര്‍ജ് കുറവാണെന്നും ഓഫാകും മുമ്ബ് ഇപ്പോള്‍ തന്നെ പണം അടയ്ക്കാമെന്നും ഡ്രൈവറോട് പറഞ്ഞു.ഫോണ്‍ ബാറ്ററി തീരുന്നതിന് മുമ്ബ് പണമടയ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ക്ഷത്രിയസ് ഡ്രൈവറെ അറിയിച്ചു. ആദ്യം അയാള്‍ സമ്മതിക്കുയും പിന്നീട് തന്റെ ഫോണ്‍ ചാർജ് ചെയ്ത് തരാമെന്ന് പറഞ്ഞു. ഫോണ്‍ വാങ്ങി ചാര്‍ജ് ചെയ്യാനായി വച്ചു. ഇതിനിടയില്‍ ഒരു ഹനുമാൻ പ്രതിമ കണ്ടപ്പോള്‍, ഞാൻ കൈ കൂപ്പി. ഇത് കണ്ടപ്പോഴായിരുന്ന തന്റെ വിശ്വാസത്തെ കുറിച്ച് അയാള്‍ മോശമായി സംസാരിച്ചത്. “അയാള്‍ തന്നെ പരിഹസിക്കുകയും ഞാൻ ഹിന്ദുവായിരുന്നുവോ എന്ന് ചോദിക്കുകയും ചെയ്തു.
ഞാൻ അതെ എന്ന് പറഞ്ഞപ്പോള്‍, ‘നിങ്ങളെ കണ്ടാല്‍ അങ്ങനെ തോന്നുന്നില്ലല്ലോ’ എന്നായിരുന്നു പ്രതികരണം.പിന്നീട് ഒരു കടയ്ക്ക് മുന്നില്‍ നിര്‍ത്തി കോഫി പൗഡര്‍ വാങ്ങാൻ പോയപ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം. തിരികെ വരുമ്ബോള്‍ ഡ്രൈവര്‍ തന്റെ ഹാൻഡ് ബാഗ് സിബ് തുറക്കാൻ ശ്രമിക്കുകയായിരുന്നു. കോഫി പൗഡര്‍ ലഭിക്കാതെ പെട്ടെന്ന് തിരികെ വന്നപ്പോഴായിരുനനു ഈ കാഴ്ച. പണം സിബ്ബില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അത് പുറത്തെടുക്കാൻ അയാള്‍ പാടുപെടുന്നു. ഞാൻ തൊട്ടുപിന്നില്‍ നില്‍ക്കുന്നത് അയാള്‍ അറിഞ്ഞിരുന്നില്ലെന്നും ജാൻവി പറഞ്ഞു.
ബാഗ് സുരക്ഷിതമായി മാറ്റാൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു അയാളുടെ വാദം. മറ്റൊരു പെണ്‍കുട്ടി ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുമ്ബോള്‍ ബാഗ് സുരക്ഷിതമായി മാറ്റിയതാണെന്നായിരുന്നു അയാള്‍ പറഞ്ഞത്.കാര്യം ചുറ്റുമുള്ളവരെ അറിയിച്ച ശേഷം അവർ ആ നിമിഷം വീഡിയോയില്‍ പകർത്തി, ഡ്രൈവറുടെ വാഹന വിവരങ്ങള്‍ സഹിതം ഓണ്‍ലൈനില്‍ പങ്കുവയ്ക്കുകയായിരുന്നു.