ബെംഗളൂരു : വികൃതികാണിച്ചതിന് ശിക്ഷയായിമകന്റെ ശരീരത്തിൽ ഇരുമ്പുകമ്പി ചൂടാക്കിവെച്ച് പൊള്ളലേൽപ്പിച്ച യുവതി അറസ്റ്റിൽ. ഓൾഡ് ഹുബ്ബള്ളി ടൗണിലെ ടിപ്പു നഗർ സ്വദേശി അനുഷ ഹുളിമരയെയാണ് അറസ്റ്റുചെയ്തത്. കുട്ടിയുടെ കൈയിലും കാലിലും കഴുത്തിലും പൊള്ളലേൽപ്പിച്ചെന്ന് ഓൾഡ് ഹുബ്ബള്ളി പോലീസ് പറഞ്ഞു.തിങ്കളാഴ്ചയാണ് സംഭവം.
മകൻ പെരുമാറ്റത്തിൽ രോഷംപൂണ്ട അവർ ക്രൂരമായി ശിക്ഷിക്കുകയായിരുന്നു. കരച്ചിൽകേട്ട് ഓടിയെത്തിയവർ കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് അവർ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടിയുടെ ചികിത്സയ്ക്കുവേണ്ട നടപടിയെടുത്തു.
ചോദ്യം ചെയ്യാൻ ഇ.ഡി വിളിപ്പിച്ചു; രണ്ടാം തവണയും ഒഴിഞ്ഞുമാറി റോബര്‍ട്ട് വാദ്ര
വ്യവസായിയും പ്രിയങ്ക ഗാന്ധി എം.പിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).വിവാദ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് വാദ്രക്ക് വീണ്ടും ഇ.ഡി സമൻസ് നല്‍കിയത്. ചൊവ്വാഴ്ച ഹാജരാകാനായിരുന്നു നിർദേശം. എന്നാല്‍, അസൗകര്യം അറിയിച്ച വാദ്ര ഹാജരായില്ല.ജൂണ്‍ 10ന് ഹാജരാകാൻ നിർദേശിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വാദ്ര വിട്ടുനില്‍ക്കുകയായിരുന്നു.
ഈ ആഴ്ച യു.എ.ഇയിലേക്കും യു.കെയിലേക്കും യാത്രയുണ്ടെന്നും ഇക്കാര്യം ഇ.ഡിയെ അറിയിച്ചിട്ടുണ്ടെന്നും വാദ്രയുടെ അഭിഭാഷകൻ പറഞ്ഞു. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.പി.എ ഭരണകാലത്ത് സഞ്ജയ് ഭണ്ഡാരിയുമായി റോബർട്ട് വാദ്രക്ക് സാമ്ബത്തിക ഇടപാടുണ്ടായിരുന്നുവെന്നാണ് ഇ.ഡി ആരോപണം. എന്നാല്‍, ഇ.ഡിയുടെ ആരോപണം വാദ്ര നിഷേധിച്ചിരുന്നു.2016ല്‍ രാജ്യംവിട്ട സഞ്ജയ് ഭണ്ഡാരി നിലവില്‍ യു.കെയിലാണുള്ളത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം, ഔദ്യോഗിക രഹസ്യനിയമം, കൈക്കൂലി നിരോധന നിയമം എന്നിവയടക്കം നിരവധി വകുപ്പുകള്‍ ഭണ്ഡാരിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രതിരോധ ഇടപാടുകളില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് ഭണ്ഡാരി ലണ്ടനില്‍ നിരവധി സ്വത്തുക്കള്‍ സമ്ബാദിച്ചതായി ഇ.ഡി റിപ്പോർട്ടില്‍ പറയുന്നു. 2022 നവംബറില്‍ ലണ്ടനിലെ കോടതി സഞ്ജയ് ഭണ്ഡാരിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നല്‍കിയിരുന്നു. 2023ല്‍ യു.കെ ആഭ്യന്തര സെക്രട്ടറി ഈ ഉത്തരവ് അംഗീകരിച്ചു. എന്നാല്‍, തീരുമാനം ചോദ്യം ചെയ്ത് ഭണ്ഡാരി യു.കെ ഹൈകോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്.