Home Featured നമ്മള്‍ ഒന്നിച്ചുളള ഭാവിക്കുവേണ്ടിയല്ലേ!’: ബെംഗളൂരുവിൽ എഞ്ചിനീയറില്‍ നിന്ന് യുവതി തട്ടിയത് 80 ലക്ഷം രൂപ

നമ്മള്‍ ഒന്നിച്ചുളള ഭാവിക്കുവേണ്ടിയല്ലേ!’: ബെംഗളൂരുവിൽ എഞ്ചിനീയറില്‍ നിന്ന് യുവതി തട്ടിയത് 80 ലക്ഷം രൂപ

by admin

മാട്രിമോണി വഴി പരിചയപ്പെട്ട യുവാവില്‍ നിന്ന് യുവതി തട്ടിയത് 80 ലക്ഷം രൂപ. ബെംഗളൂരുവിലാണ് സംഭവം. മുപ്പത്തിരണ്ടുകാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്.രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ യുവാവ് പറയുന്നത് അനുസരിച്ച്‌, 2025 ഫെബ്രുവരിയിലാണ് യുവതിയെ മാട്രിമോണി വഴി പരിചയപ്പെട്ടത്. രോഹിണി വര്‍മ്മ എന്നാണ് പേരെന്നും താന്‍ യുകെയില്‍ ഒരു ട്രേഡിംഗ് കമ്ബനിയിലാണ് ജോലി ചെയ്യുന്നതെന്നും യുവതി യുവാവിനോട് പറഞ്ഞു.വിവാഹക്കാര്യം സംസാരിക്കാനായി ഉടന്‍ തന്നെ ഇന്ത്യയിലേക്ക് വരാമെന്ന് യുവതി യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഇരുപരും നിരന്തരം ഫോണിലൂടെ സംസാരിക്കുകയും ബന്ധം വളരുകയും ചെയ്തു. ഇതോടെ ഉയര്‍ന്ന റിട്ടേണ്‍ കിട്ടുമെന്ന് വിശ്വസിപ്പിച്ച്‌ ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ച്‌ ഇവര്‍ യുവാവിനോട് പറഞ്ഞു. ഈ പണം ഉപയോഗിച്ച്‌ നമുക്ക് മെച്ചപ്പെട്ട ജീവിതമുണ്ടാക്കാമെന്നും യുവാവിനോട് പറഞ്ഞു. ട്രേഡിംഗ് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുളള വിവരങ്ങളും അവര്‍ പങ്കുവെച്ചു. അതേ ട്രെഡിംഗ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ലാഭം ലഭിച്ചവരാണെന്ന് അവകാശപ്പെട്ട് യുവതിക്കൊപ്പമുളള മറ്റ് തട്ടിപ്പുകാരും യുവാവിനെ ബന്ധപ്പെട്ടു.

ഇന്‍വെസ്റ്റ് ചെയ്ത പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നികുതിയും പ്രോസസിംഗ് ഫീസുമായി അധിക തുക നല്‍കേണ്ടിവരുമെന്ന് യുവതി യുവാവിനോട് പറഞ്ഞു. 2025 മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ 18 ഇടപാടുകളാണ് യുവാവ് നടത്തിയത്. വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് 72.2 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. കൂടുതല്‍ പണം നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് യുവാവിന് താന്‍ പറ്റിക്കപ്പെടുകയാണെന്ന് മനസിലായത്. പണം തരാനാവില്ലെന്ന് യുവാവ് പറഞ്ഞതോടെ ഇവര്‍ വിളിക്കുന്നത് അവസാനിപ്പിച്ചു.

ഐടി ആക്‌ട്, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. യുവാവ് പരാതി നല്‍കാന്‍ വൈകിയെന്നും തട്ടിപ്പുകാര്‍ ഇതിനകം പണം പല അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്‍വലിക്കുകയും ചെയ്‌തെന്നും പൊലീസ് പറഞ്ഞു. ട്രേഡിംഗിന്റെ പേരിലുളള തട്ടിപ്പുകളെ കുറിച്ച്‌ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും അത്തരം തട്ടിപ്പുകള്‍ക്ക് ഇരകളായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച്‌ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group