ബംഗളൂരു: ആശുപത്രിയില്‍ കിടക്ക കിട്ടാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ബി.എസ്.. യെദ്യൂരപ്പയുടെ വീടിനുമുന്നില്‍ നടത്തിയ പ്രതിഷേധത്തിനും കൊവിഡ് രോഗിയെ രക്ഷിക്കാനായില്ല. റാമോഹള്ളി സ്വദേശി സതീഷാണ് മരിച്ചത്. കൊവിഡ് ബാധിതനായ സതീഷ് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ആശുപത്രിയിലും പ്രവേശനം ലഭിച്ചില്ല.. തുടര്‍ന്ന് ഭാര്യയും കുടുംബാംഗങ്ങളും മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.. പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട് ആശുപത്രിയില്‍ കിടക്ക ഏര്‍പ്പാടാക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രമാദ്ധ്യേ സതീഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബെംഗളൂരുവിന്റെ അതിർത്തി പ്രദേശമായ രാമോഹള്ളി സ്വദേശി സതീഷ് (46) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റ് ഗുരുതര പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ വീട്ടിൽ ചികിത്സയിലായിരുന്നു സതീഷ്. പെട്ടെന്നാണ് ആരോഗ്യ സ്ഥിതി വഷളായത്. ഇതോടെ ആശുപത്രി കിടക്ക ലഭിക്കാനായി ഇദ്ദേഹത്തിന്റെ ബന്ധുക്കൾ നിരവധി ആശുപത്രികളുമായി ബന്ധപ്പെട്ടുവെങ്കിലും ലഭിച്ചിരുന്നില്ല. എല്ലാ ശ്രമങ്ങളും അവസാനിച്ചതോടെയാണ് രോഗിയുമായി ബന്ധുക്കൾ നേരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ എത്തിയത്.
കേരളത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള വഴി പോലീസ് ബാരിക്കേടുകൾ കൊണ്ട് തടഞ്ഞിരുന്നതിനാൽ ഇവർ വസതിയിലേക്കുള്ള വഴിയിൽ നിന്ന് അഭ്വർഥന നടത്തുകയായിരുന്നു. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തുകയും വാർത്ത പ്രചരിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിലിടപെടുകയും ഉടൻ തന്നെ രാമയ്യ കോളേജിൽ ചികിത്സക്കായി കിടക്ക ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ രോഗിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ മരണം സംഭവിക്കുകയായിരുന്നു.
കർണാടകയിൽ മെയ് 12 മുതൽ സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കുന്നു – യെദ്യൂരപ്പ
ഭർത്താവിന് ചികിത്സ ലഭ്യമാക്കാനായി താൻ അനുഭവിച്ച യാതനകളെ കുറിച്ച് സതീഷിന്റെ ഭാര്വ മാത്രങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് ഹെൽപ് ലൈനുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു വിധ പ്രതികരണവുമുണ്ടായില്ല. കോവിഡ് കൺട്രോൾ റൂമുമായി ബന്ധപെട്ടെങ്കിലും യാതൊര ഫലവുമുണ്ടായില്ല. അവർ പറഞ്ഞു.
മെയ് 8 മുതൽ മെയ് 16 വരെ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ; മുഖ്യമന്ത്രിയുടെ ഓഫീസ്
കര്‍ണാടകത്തില്‍ ഇന്ന് അമ്ബതിനായിരത്തിനടുത്തു പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 49058 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് മാത്രം രോഗം ബാധിച്ച് 328 പേര്‍ മരിച്ചു.
- കണ്ണൂർ ചാല ബൈപാസിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ആളുകളെ ഒഴിപ്പിക്കുന്നു
- കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ കിടക്ക ബുക്ക് ചെയ്തു പണം തട്ടുന്ന സംഘം ബംഗളൂരുവില്‍ അറസ്റ്റില്‍
- ചികിത്സയിലുള്ളത് മൂന്നുലക്ഷത്തിൽപ്പരം രോഗികൾ; ഭീതിയുടെ മുൾമുനയിൽ ബെംഗളൂരു
- ബംഗളൂരുവില്‍ പരിശോധിക്കുന്ന രണ്ടിലൊരാൾക്കു കോവിഡ് പോസിറ്റീവ് ; നിലവിലെ ശതമാനം ആശങ്കപ്പെടുത്തുന്നത്
- അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ നിര്‍ബന്ധമാവുന്നത് രോഗ ലക്ഷണമുണ്ടെങ്കിൽ മാത്രം ;പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി
- “കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം”-ബെംഗളൂരു എംപി തേജസ്വി സൂര്യ; 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
- കർഫ്യു ഫലം ചെയ്തില്ല ; കര്‍ണാടക മെയ് 12 നു ശേഷം പൂർണ ലോക്ക്ഡൗണിലേക്കെന്നു റിപ്പോർ