Home Featured ഭര്‍ത്താവ് മരിച്ചെന്ന് തെറ്റിദ്ധരിച്ച്‌ ഭാര്യ ജീവനൊടുക്കി ; ഭര്‍ത്താവ് ജീവനോടെ ആശുപത്രിയില്‍

ഭര്‍ത്താവ് മരിച്ചെന്ന് തെറ്റിദ്ധരിച്ച്‌ ഭാര്യ ജീവനൊടുക്കി ; ഭര്‍ത്താവ് ജീവനോടെ ആശുപത്രിയില്‍

by admin

ഒഡീഷ്യ: ഭര്‍ത്താവ് മരിച്ചെന്ന് തെറ്റിദ്ധരിച്ച്‌ ശവസംസ്‌കാരത്തിന് പിന്നാലെ ജീവനൊടുക്കി ഭാര്യ. പക്ഷേ മരിച്ചെന്ന് കരുതിയ ഭര്‍ത്താവിനെ പിന്നീട് ആശുപത്രിയില്‍ ജീവനോടെ കണ്ടെത്തി.

ഒഡീഷ്യയിലാണ് നടുക്കുന്ന സംഭവം നടന്നത്. ഒഡീഷയിലെ ഒരു ആശുപത്രിയില്‍ എസി പൊട്ടിത്തെറിച്ച്‌ 34 കാരനായ ദിലീപ് സാമന്തരായ് എന്നയാള്‍ മരിച്ചെന്നായിരുന്നു വിവരം. പിന്നീട് ഇയാളുടേതെന്ന് പറഞ്ഞ് മൃതദേഹവും കുടുംബത്തിന് വിട്ടു നല്‍കി. പൊട്ടിത്തെറിയില്‍ ശരീരമാസകലം പൊള്ളലേറ്റതിനാല്‍ മുഖം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

ഭര്‍ത്താവിന്റെ മരണത്തില്‍ മനോവിഷമത്തിലായിരുന്ന ഭാര്യ സോന (24) പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷമാണ് നേരത്തെ വിട്ടുനല്‍കിയ മൃതദേഹം ദിലീപിന്റേതല്ലെന്നും ഇയാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിക്കുന്നത്.

ഡിസംബര്‍ 29 നായിരുന്നു പൊട്ടിത്തെറി നടന്നത്. നാലുപേരായിരുന്നു ആ സമയത്ത് എ.സി നന്നാക്കിക്കൊണ്ടിരുന്നത്. ശ്രീതം,ജ്യോതി രഞ്ജൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ദിലീപാണ് എന്നുകരുതിയാണ് ജ്യോതി രഞ്ജന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തത്. ജനുവരി 31 നാണ് മൃതദേഹം വീട്ടുകാര്‍ സംസ്‌കരിച്ചത്. പുതുവത്സരദിനത്തില്‍ ദിലീപിന്റെ ഭാര്യ സോനയെയും മരിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ പിന്നീടാണ് സംസ്‌കരിക്കാൻ വിട്ടുനല്‍കിയത് ദിലീപിന്റെ സഹപ്രവര്‍ത്തകൻ ജ്യോതിരഞ്ജന്റെതാണെന്ന് തിരിച്ചറിയുന്നത്. ഇതോടെ ദിലീപിന്റെ കുടുംബം ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് സോനയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പ്രതിഷേധിച്ചു.

അതേസമയം, ഭര്‍ത്താവിന് ഗുരുതരമായ പൊള്ളലേറ്റിരിക്കുകയാണെന്ന് കരുതി ആശുപത്രിയില്‍ കൂട്ടിരുന്ന ജ്യോതി രഞ്ജന്റെ ഭാര്യ അര്‍പിത മുഖിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ബന്ധുക്കള്‍. എന്നാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സ്വകാര്യ കമ്ബനിയുടെ എ.സി മെക്കാനുക്കുമാരാണ് മരിച്ചത്. കമ്ബനിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്നും അതനുസരിച്ചാണ് മൃതദേഹം വിട്ടുനല്‍കിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രാമത്തില്‍ പ്രവേശിച്ചതിന് ദലിതന് മര്‍ദനം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

ബംഗളൂരു: ചിക്കമംഗളൂരു താരീക്കരെയില്‍ മേല്‍ജാതിക്കാരുടെ ഗ്രാമത്തില്‍ പ്രവേശിച്ചതിന് ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍.

ശിവറാം, മഞ്ജുനാഥ്, തമ്മയ്യ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. താരീക്കരെ ഗരുമാറാടി ഗൊല്ലഹട്ടിയിലാണ് ജാതിവിവേചന സംഭവം അരങ്ങേറിയത്. എക്സ്കവേറ്റര്‍ ഓപറേറ്ററായ മാരുതി എന്ന ദലിത് യുവാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഗൊല്ലറഹട്ടി ഗ്രാമത്തില്‍ പ്രവേശിച്ചതിന് ദലിതനായതിന്‍റെ പേരില്‍ തന്നെ മര്‍ദിച്ചെന്നായിരുന്നു പരാതി. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഗരുമാറാഡിയില്‍ ഒരു വീട് പൊളിക്കുന്നതിനായാണ് യുവാവ് എക്സ്കവേറ്ററുമായെത്തിയത്.

സംഭവത്തെ തുടര്‍ന്ന് ഗൊല്ലറഹട്ടി ഗ്രാമത്തിലെ രണ്ട് ക്ഷേത്രങ്ങള്‍ മേല്‍ജാതിക്കാര്‍ അടച്ചിരുന്നു. രംഗനാഥ സ്വാമി ക്ഷേത്രം, തിമ്മ ക്ഷേത്രം എന്നിവയാണ് അടച്ചത്. ദലിതൻ ഗ്രാമത്തില്‍ പ്രവേശിച്ചതിനാല്‍ ശുദ്ധികലശം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൊല്ല സമുദായക്കാര്‍ താമസിക്കുന്ന ഗ്രാമത്തില്‍ ക്ഷേത്രങ്ങള്‍ അടച്ചത്. 23 കിലോമീറ്റര്‍ അകലെ കല്ലത്തഗിരിയില്‍ വിഗ്രഹങ്ങള്‍ കൊണ്ടുപോയി ശുദ്ധികലശം നടത്തിയ ശേഷം മാത്രമേ ക്ഷേത്രങ്ങള്‍ തുറക്കൂ എന്നാണ് ഗ്രാമവാസികള്‍ പൊലീസിനെ അറിയിച്ചത്. താരീക്കരെ സബ്ഡിവിഷൻ ഡിവൈ.എസ്.പി ഹാലമൂര്‍ത്തി റാവുവിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group