കർണാടകയിലെ കുംടയില്‍ നിന്നുള്ള ഒരു രക്ഷാപ്രവർത്തനത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇരയാണെന്ന് കരുതി ഒരടി നീളമുള്ള കത്തി വിഴുങ്ങിയ മൂർഖൻ പാമ്ബിനെയാണ് യുവാക്കള്‍ ചേർന്ന് രക്ഷിച്ചത്.ഹെഡ്ഗെ ഗ്രാമത്തിലെ ഗോവിന്ദ നായ്ക്കിന്‍റെ വീട്ടില്‍ നിന്നാണ് മൂർഖൻ കത്തി വിഴുങ്ങിയത്. അവശനിലയില്‍ പാമ്ബിനെ കണ്ടതോടെ ഗോവിന്ദ നായ്ക്ക് പാമ്ബുപിടിത്തക്കാരനെ വിവരമറിയിച്ചു. സ്നേക്ക് റെസ്ക്യൂവറായ പവൻ, സഹായി അദ്വൈത് എന്നിവർ ഉടൻ സ്ഥലത്തെത്തി. 12 ഇഞ്ച് നീളവും രണ്ടിഞ്ച് വീതിയുമുള്ള കറിക്കത്തിയായിരുന്നു പാമ്ബ് വിഴുങ്ങിയത്.
പാമ്ബിനെ പിടികൂടിയ ഇവർ കത്തി പുറത്തെടുക്കാൻ ശ്രമിച്ചു. പാമ്ബ് കത്തി പൂർണമായും വിഴുങ്ങിയ നിലയിലായിരുന്നു. തുടർന്ന് ഒരു കത്രിക ഉപയോഗിച്ച് പാമ്ബിന്‍റെ വായ് തുറന്ന് ശ്രമകരമായി കത്തി പുറത്തെടുക്കുകയായിരുന്നു. കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ട പാമ്ബിനെ വനത്തില്‍ തുറന്നുവിട്ടു.
പാമ്ബിനെ പിടിക്കാൻ ഉപയോഗിച്ചിരുന്ന ചാക്കില്‍ നിന്ന് ആളുകള്‍ പാമ്ബിനെ പുറത്തുവിടുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു. വിഴുങ്ങിയ കത്തി പാമ്ബിന്റെ ശരീരത്തില്‍ വ്യക്തമായി കാണാൻ കഴിയും. പാമ്ബിന്റെ വായിലൂടെ കത്രിക കയറ്റി വായ തുറന്നുവച്ചാണ് കത്തി പുറത്തെടുത്തത്. 12 ഇഞ്ച് നീളവും രണ്ട് ഇഞ്ച് വീതിയുമുള്ള (1അടി) കത്തിയാണ് പുറത്തെടുത്തത്. ഒരു ചെറിയ മുറിവുപോലും ഏല്‍പിക്കാതെയാണ് പാമ്ബിന്റെ വായില്‍ നിന്ന് കത്തി പുറത്തെടുത്തതെന്ന് അധികൃതർ അവകാശപ്പെടുന്നു. ശേഷം അവർ പാമ്ബിനെ കാട്ടിലേക്ക് തുറന്നുവിട്ടു.